ഉദിയൻകുളങ്ങര : സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 7 ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ.
ബാലരാമപുരം തലയിൽ ബില്ലിക്കുളം പാറക്കുഴി സെറ്റിൽമെൻറ് കോളനിയിൽ വിനീഷ് (29) (കണ്ണൻ ) നാണ് പിടിയിലായത്.
കേരള എക്സൈസ് മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റിൻ്റെ പ്രിവൻ്റീവ് ഓഫീസർ കെ. ഷാജുവിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ബാലരാമപുരം ആലുവിള വില്ലിക്കുളം ഭാഗത്ത് വച്ച് നടത്തിയവാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കുപ്രസിദ്ധ ഗുണ്ട പിങ്കു എന്ന അരുൺജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുമാണ് വിനീഷ്.
പ്രതിയെ തിരുപുറം റേഞ്ച് ഓഫീസിന് കൈമാറി.പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ(ജി) പി.ശങ്കർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.വിശാഖ്, കെ.ആർ.രജിത്,ഹരിപ്രസാദ്,അനീഷ്.വി.ജെ,സുജിത്ത് എന്നിവർ പങ്കെടുത്തു.