തിരുവനന്തപുരം: പൊങ്കാല നിവേദ്യപുണ്യവുമായി ആറ്റുകാൽ അമ്മയുടെ ഭക്തർ വീടുകളിലേക്ക്.
ഉച്ചയ്‌ക്ക് 2.30നായിരുന്നു പണ്ടാര അടുപ്പിൽ നിവേദിച്ചത്. ഇതോടെയായിരുന്നു അനന്തപുരിയെ അക്ഷരാർത്ഥത്തിൽ യാഗശാലയാക്കിയ ആറ്റുകാൽ പൊങ്കാലയ്ക്ക് പരിസമാപ്തികുറിച്ചത്. ഈ സമയം വായുസേനയുടെ ഹെലികോപ്ടർ ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി നടത്തി.