തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വായുവിന്റെ ഗുണനിലവാരം കുറയുന്നുവെന്ന് കണ്ടെത്തല്‍.
അന്താരാഷ്ട്ര എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐ ക്യു എയറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാ പദാര്‍ത്ഥങ്ങളുടെ അളവ് (പി.എം 2.5) നിശ്ചിത പരിധിക്ക് മുകളിലാണ്. ഒരു ക്യുബിക് മീറ്റര്‍ വായുവിലുള്ള 2.5 മൈക്രോണിന് താഴെയുള്ള കണികാ പദാര്‍ത്ഥങ്ങളുടെ തോത് തലസ്ഥാനത്ത് 22.3-44.5 എന്ന നിലയിലാണ്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന പരിധി 10 മാത്രമാണ്.
കൊച്ചിയെ അപേക്ഷിച്ച് വായുമലിനീകരണം കുറവായിരുന്ന തിരുവനന്തപുരത്ത് അതിവേഗത്തിലാണ് മാറ്റം. വ്യവസായങ്ങള്‍ നിരവധിയുള്ള കൊച്ചിയിലെ പി.എം 2.5ന്റെ തോത് 35-71.9 ആണ്.
നഗരങ്ങളിലെ നിര്‍മ്മാണങ്ങളിലൂടെ ഉണ്ടാക്കുന്ന രൂക്ഷമായ പൊടി, നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍,ഗതാഗതക്കുരുക്ക് എന്നിവയെല്ലാം തലസ്ഥാനത്തെ സ്ഥിതിക്ക് കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.