പാലോട്: ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വിഷ്ണുവിന്റെ മൃതദേഹം സംസ്കരിച്ചു.
വിഷ്ണുവിന്റെ വീട്ടിലും ജന്മനാടായ തിരുവനന്തപുരം നന്ദിയോടും എസ്കെവി സ്കൂളിലും മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. ശാന്തിതീരം പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്.
സിആർപിഎഫ് കോബ്ര ബറ്റാലിയനിലെ ജവാൻമാരായിരുന്ന വിഷ്ണുവും ശൈലേന്ദ്രയും മാവോയിസ്റ്റുകളുടെ കുഴി ബോംബ് ആക്രമണത്തിലാണ് മരിച്ചത്. സിൽഗർ സേനാ ക്യാമ്പിൽ നിന്നും ടേക്കൽഗുഡാമിലെ ക്യാമ്പിലേക്ക് ട്രക്കിൽ സാധനവുമായി പോകവെയായിരുന്നു ആക്രമണം