Search
Close this search box.

പതിന്നാലുകാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 62 വർഷം കഠിനതടവ്

IMG_20230207_210644_(1200_x_628_pixel)

തിരുവനന്തപുരം : ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ യുവാവിന് ഇരട്ട ജീവപര്യന്തവും 62 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുവർഷം അധിക തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പതിന്നാലുകാരിയാണ് പീഡനത്തിനിരയായത്.

പോക്‌സോ കോടതി ജഡ്ജി എം.ബി.ഷിബുവിന്റേതാണ് ഉത്തരവ്. അച്ഛൻ എന്ന നിലയിൽ 14-കാരി അർപ്പിച്ചിരുന്ന വിശ്വാസമില്ലാതാക്കി പെൺകുട്ടിയുടെ ജീവിതം തകർത്ത പ്രതിക്കു മരണംവരെ തടവുശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി അന്വേഷിച്ച പോലീസിനുനേരേ പ്രതി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെട്ടു.

പിന്നീട് ബലപ്രയോഗത്തിലൂടെ പോലീസ് ഇയാളെ കീഴടക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത്പ്രസാദ് ഹാജരായി. ഇരയായ പെൺകുട്ടിക്ക് സർക്കാരിന്റെ നഷ്ടപരിഹാരനിധിയിൽനിന്ന് അർഹമായ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!