Tag: Attukal pogala

  • ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരത്തെ ഗതാഗതനിയന്ത്രണം ഇങ്ങനെ…..

    ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരത്തെ ഗതാഗതനിയന്ത്രണം ഇങ്ങനെ…..

    തിരുവനന്തപുരം: 07.03.2023 തീയതി നടക്കുന്ന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് (06.03.2023) ഉച്ചകഴിഞ്ഞ് 02.00 മണി മുതൽ 07.03.2023 തീയതി വൈകുന്നേരം 08.00 മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

    6.03.2023 ഉച്ചയ്ക്ക് 2 മണി മുതല്‍ 07.03.2023 വെകിട്ട് 7.00 മണി വരെ തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിൽ ഒരു കാരണവശാലും ഹെവി വാഹനങ്ങള്‍, കണ്ടൈനര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ റോഡുകളിലോ സമീപത്തോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കുന്നതല്ല.

    06.03.2023, 07.03.2023 തീയതികളില്‍ ആറ്റുകാൽ ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന കിള്ളിപ്പാലം -പാടശ്ശേരി – ആറ്റുകാൽ ബണ്ട്റോഡ്, അട്ടക്കുളങ്ങര- മണക്കാട്-മാര്‍ക്കറ്റ് റോഡ്, അട്ടക്കുളങ്ങര-വലിയപള്ളി റോഡ്, കമലേശ്വരം – വലിയപള്ളി റോഡ്, കൊഞ്ചിറവിള – ആറ്റുകാൽ റോഡ്, ചിറമുക്ക് – ഐരാണിമുട്ടം റോഡ്, കിള്ളിപ്പാലം -അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര- ഈഞ്ചക്കല്‍ റോഡ് , വെട്ടിമുറിച്ച കോട്ട -പടിഞ്ഞാറേകോട്ട റോഡ് , മിത്രാനന്ദപുരം – ശ്രീകണ്ഠേശ്വരം, പഴവങ്ങാടി – സെന്‍ട്രല്‍ തിയേറ്റര്‍ റോഡ്, പഴവങ്ങാടി – എസ്. പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ റോഡ്, മേലേ പഴവങ്ങാടി – പവര്‍ഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്ഠേശ്വരം- പുന്നപുരം റോഡ്, കൈതമുക്ക് വഞ്ചിയൂര്‍ റോഡ്, ഉപ്പിടാംമൂട് – ചെട്ടിക്കുളങ്ങര- ഓവര്‍ ബ്രിഡ്ജ് റോഡ്, ഐരാണിമുട്ടം- കാലടി- മരുതൂര്‍ക്കടവ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

    ഈ പ്രദേശങ്ങളിലെ ഫുട്പാത്തുകളിലും പ്രധാന ജംഗഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല.
    പൊങ്കാലയിടാൻ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എന്‍.എച്ച്, എം.സി, എം.ജി റോഡുകളിൽ ഒരു കാരണവശാലും പാര്‍ക്ക് ചെയ്യുവാൻ പാടുള്ളതല്ല ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ‍ ഒരു മുന്നറിയിപ്പും കൂടാതെ നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്.

    തിരുവനന്തപുരം സിറ്റിയിലെ ഫുട്പാത്തുകള്‍ വിലയേറിയ ടൈലുകള്‍ ഉപയോഗിച്ച് പാകിയിട്ടുള്ളതിനാൽ ഫുട്പാത്തുകളിൽ അടുപ്പുകള്‍ കൂട്ടുവാൻ പാടുള്ളതല്ല.. തീപിടുത്തും ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകള്‍ക്കു സമീപം ഇരുചക്ര വാഹങ്ങൾ ഉൾപ്പെടെയുള്ള ഒരു വാഹനങ്ങളും പാര്‍ക്ക് ചെയ്യുവാൻ പാടുള്ളതല്ല. റോഡുകളില്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്സ് , പോലീസ്, മറ്റ് അവശ്യ സര്‍വീസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ കടന്നു പോകുന്നതിനുള്ള ആവശ്യമായ വഴി സൗകര്യം നല്‍കി മാത്രമേ പൊങ്കാല അടുപ്പുകള്‍ വയ്ക്കാന്‍ പാടുള്ളൂ
    പൊങ്കാലയര്‍പ്പിച്ച മടങ്ങുന്ന ഭക്തജനങ്ങള്‍ക്ക് ലഘുപാനീയങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും റോഡില്‍ നിന്നും മാര്‍ഗ്ഗതടസ്സം വരാത്ത രീതിയിൽ വാഹനങ്ങള്‍ വശങ്ങളിലേക്ക് ഒതുക്കി നിര്‍ത്തേണ്ടതും ഒരു സ്ഥലത്ത് തന്നെ കൂടുതൽ വാഹനങ്ങള്‍ ഇതിലേക്ക്നിര്‍ത്തുവാനും പാടുള്ളതല്ല.

    പൊങ്കാല അര്‍പ്പിക്കുന്നതിനായി ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങള്‍ കരമന കല്‍പാളയം മുതല്‍ നിറമണ്‍കര പട്രോള്‍ പമ്പ് ഭാഗം വരെ റോഡിന്റെ ഒരു വശത്തായും കോവളം- കഴക്കൂട്ടം ബൈപ്പാസ് സര്‍വീസ് റോഡുകളിലും കൂടാതെ പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എല്‍. ബി. എസ് എന്‍ജിനീയറിംഗ് കോളേജ് ഗ്രൗണ്ട്, നിറമണ്‍കര എന്‍. എസ്. എസ് കോളേജ് ഗ്രൗണ്ട്, പാപ്പനംകോട് എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ട്, തിരുവല്ലം ബി. എന്‍. വി ഹൈസ്കൂള്‍, തൈയ്ക്കാട് സംഗീത കോളേജ്, , PTC ഗ്രൗണ്ട്, ടാഗോര്‍ തീയറ്റര്‍, LMS കോമ്പൗണ്ട്, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂള്‍, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, യൂണിവേഴ്സിറ്റി ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

    പാര്‍ക്ക് ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങളിലും ‍ഡ്രൈവര്‍ അല്ലെങ്കിൽ സഹായി ഉണ്ടായിരിക്കേണ്ടതും അല്ലാത്ത പക്ഷം വാഹനത്തിൽ, പുറത്ത് നിന്ന് നോക്കിയാൽ വ്യക്തമായി കാണാവുന്ന തരത്തിൽ ഡ്രൈവറുടെയോ സഹായിയുടെയൊ മൊബൈല്‍ ഫോൺ നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.
    06.03.2023, 07.03.2023 തീയതികളില്‍ ആറ്റിങ്ങല്‍ ഭാഗത്തു നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട ചരക്കു വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ഹെവി വാഹനങ്ങള്‍ കഴക്കൂട്ടത്തു നിന്നും ബൈപ്പാസ് റോഡ് വഴിയും ശ്രീകാര്യം കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയും പോകേണ്ടതാണ്.

    പേരൂര്‍ക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ഊളന്‍പാറ,ശാസ്തമംഗലം ഇടപ്പഴിഞ്ഞി, പൂജപ്പുര വഴിയും പോകേണ്ടതാണ്.
    വെഞ്ഞാറമ്മൂട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയും പോകേണ്ടതാണ്.
    നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്കു് പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം – വിഴിഞ്ഞം ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്.

    പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളുമായി ആറ്റിങ്ങല്‍, കൊല്ലം വെഞ്ഞാറമൂട്, കിളിമാനൂര്‍ ഭാഗത്തേക്കു് പോകേണ്ട വാഹനങ്ങള്‍ ഈ‍ഞ്ചക്കല്‍ – ചാക്ക – കഴക്കൂട്ടം വെട്ടുറോഡ് ഭാഗത്തെത്തി പോകേണ്ടതാണ്.
    തിരുവനന്തപുരം സിറ്റി പോലീസിന്റെ മേല്‍ പറഞ്ഞ ഗാതാഗത ക്രമീകരണങ്ങളോട് പൊതു ജനങ്ങള്‍ സഹകരിക്കണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാവുന്നതാണെന്നും സിറ്റി പോലീസ് അറിയിച്ചു.
    ഫോണ്‍ നമ്പരുകള്‍ :- 9497930055, 9497987002, 9497990005

  • ആറ്റുകാൽ പൊങ്കാല; വാട്ടർ അതോറിറ്റി പ്രത്യേക സംവിധാനങ്ങളൊരുക്കി

    ആറ്റുകാൽ പൊങ്കാല; വാട്ടർ അതോറിറ്റി പ്രത്യേക സംവിധാനങ്ങളൊരുക്കി

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് കേരള വാട്ടർ അതോറിറ്റി, ജലവിതരണത്തിലും മലിനജലനിർമാർജനത്തിനും പ്രത്യേക സൗകര്യങ്ങൾ സജ്ജമാക്കി. അടിയന്തര ആവശ്യങ്ങൾക്കും പരാതിപരിഹാരത്തിനുമായി കൺട്രോൾ റൂമുകളും തുറന്നു.

    നഗരത്തിൽ പൊങ്കാല നടക്കുന്ന പ്രദേശത്ത് ഓവർ ഹെഡ് ടാങ്കുകൾ പ്രത്യേകമായി സജ്ജീകരിച്ച്, 24 മണിക്കൂറും കൂടുതലായി വേണ്ടി വരുന്ന ജല ഉപയോഗം കണക്കാക്കി മുൻകൂട്ടി നിറച്ചിട്ടുണ്ട്. ഇതിനായി അരുവിക്കര നിന്നും താൽക്കാലിക അധിക ജലം പമ്പ് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തി.

    പൊങ്കാല പ്രദേശത്ത് 1350 അധിക കുടിവെള്ള ടാപ്പുകളും അമ്പതോളം ഷവറുകളും താൽക്കാലികമായി ഘടിപ്പിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ മൂന്നു ടാങ്കുകൾ മുഴുവൻ സമയവും സജ്ജമാക്കിയിട്ടുണ്ട്. ടാങ്കർ ലോറി വെൻഡിങ് പോയിന്റുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ഐരാണിമുട്ടത്ത് പ്രത്യേക വെൻഡിങ് പോയിന്റ് പുതുതായി സജ്ജമാക്കിയിട്ടുമുണ്ട്.

    എല്ലാ ഫയർ ഹൈഡ്രന്റുകളും അറ്റകുറ്റപ്പണി ചെയ്ത് പ്രവർത്തനസജ്ജമാക്കി. അസിസ്റ്റന്റ് എൻജിനീയർമാരുടെ നേതൃത്വത്തിൽ മൂന്ന് മേഖലക‍ളിലായി 24മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്ക്വാഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. അടിയന്തര അറ്റകുറ്റപ്പണികൾക്കായി അഞ്ചു ബ്ലൂ ബ്രി​ഗേഡ് സംഘങ്ങൾ 24 മണിക്കൂറും സജ്ജമാക്കി.

    വാട്ടർ അതോറിറ്റി വെള്ളയമ്പലം ആസ്ഥാനത്തെ കൺട്രോൾ റൂമിൽ പരാതികൾ യഥാസമയം കൈകാര്യം ചെയ്യാൻ 24 മണിക്കൂറും പ്രത്യേക സംഘം സജ്ജമാണ്. ടോൾ ഫ്രീ നമ്പർ 1916-ൽ വിളിച്ച് പരാതികൾ അറിയിക്കാം. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് അതോറിറ്റിയുടെ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പൊങ്കാല പ്രമാണിച്ചുള്ള വെള്ളയമ്പലത്തെ കൺട്രോൾ റൂം നമ്പർ 8547697340.

    സിവറേജ് സംബന്ധമായി, ​ന​ഗരത്തിലെ സ്വീവർ ലൈൻ നെറ്റ്‌വർക്ക് പ്രത്യേകമായി മേഖല തിരിച്ച് ബക്കറ്റ് ക്ലീനിങ്, ജെറ്റിങ് എന്നിവ ചെയ്ത് സുഗമമായ ഒഴുക്ക് ഉറപ്പാക്കിയിട്ടുണ്ട്. പമ്പ് ഹൗസുകളും പമ്പുകളും പരിശോധന നടത്തി പ്രവർത്തനക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. സിവറേജിനെ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാനും പരിഹരിക്കാനും പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. പരാതികൾ സ്വീകരിക്കാൻ പ്രത്യേകം കൺട്രോൾ റൂം തുറന്നു. നമ്പർ-0471-2479502

     

  • ആറ്റുകാൽ പൊങ്കാല ഉത്സവം; 14 കോടി രൂപയ്ക്ക് ഇൻഷുറൻസ് ചെയ്തു

    ആറ്റുകാൽ പൊങ്കാല ഉത്സവം; 14 കോടി രൂപയ്ക്ക് ഇൻഷുറൻസ് ചെയ്തു

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവം 14 കോടി രൂപയ്ക്ക് ഇൻഷുർ ചെയ്ത് ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ്. മുൻ വർഷങ്ങളിലെക്കാൾ കൂടുതൽ ഭക്തജനങ്ങൾ എത്തുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇൻഷുർ ചെയ്തത്.

    പൊങ്കാലയ്ക്കിടെ ഭക്തർക്ക് എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ അവരുടെ ആവശ്യങ്ങൾക്ക് ഈ തുക ചെലവഴിക്കാനാകും.

  • ആറ്റുകാൽ പൊങ്കാല; നാളെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം

    ആറ്റുകാൽ പൊങ്കാല; നാളെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം: 07.03.2023 തീയതി നടക്കുന്ന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെ (06.03.2023) ഉച്ചകഴിഞ്ഞ് 02.00 മണി മുതൽ 07.03.2023 തീയതി വൈകുന്നേരം 08.00 മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

    6.03.2023 ഉച്ചയ്ക്ക് 2 മണി മുതല്‍ 07.03.2023 വെകിട്ട് 7.00 മണി വരെ തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിൽ ഒരു കാരണവശാലും ഹെവി വാഹനങ്ങള്‍, കണ്ടൈനര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ റോഡുകളിലോ സമീപത്തോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കുന്നതല്ല.

    06.03.2023, 07.03.2023 തീയതികളില്‍ ആറ്റുകാൽ ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന കിള്ളിപ്പാലം -പാടശ്ശേരി – ആറ്റുകാൽ ബണ്ട്റോഡ്, അട്ടക്കുളങ്ങര- മണക്കാട്-മാര്‍ക്കറ്റ് റോഡ്, അട്ടക്കുളങ്ങര-വലിയപള്ളി റോഡ്, കമലേശ്വരം – വലിയപള്ളി റോഡ്, കൊഞ്ചിറവിള – ആറ്റുകാൽ റോഡ്, ചിറമുക്ക് – ഐരാണിമുട്ടം റോഡ്, കിള്ളിപ്പാലം -അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര- ഈഞ്ചക്കല്‍ റോഡ് , വെട്ടിമുറിച്ച കോട്ട -പടിഞ്ഞാറേകോട്ട റോഡ് , മിത്രാനന്ദപുരം – ശ്രീകണ്ഠേശ്വരം, പഴവങ്ങാടി – സെന്‍ട്രല്‍ തിയേറ്റര്‍ റോഡ്, പഴവങ്ങാടി – എസ്. പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ റോഡ്, മേലേ പഴവങ്ങാടി – പവര്‍ഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്ഠേശ്വരം- പുന്നപുരം റോഡ്, കൈതമുക്ക് വഞ്ചിയൂര്‍ റോഡ്, ഉപ്പിടാംമൂട് – ചെട്ടിക്കുളങ്ങര- ഓവര്‍ ബ്രിഡ്ജ് റോഡ്, ഐരാണിമുട്ടം- കാലടി- മരുതൂര്‍ക്കടവ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

    ഈ പ്രദേശങ്ങളിലെ ഫുട്പാത്തുകളിലും പ്രധാന ജംഗഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല.
    പൊങ്കാലയിടാൻ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എന്‍.എച്ച്, എം.സി, എം.ജി റോഡുകളിൽ ഒരു കാരണവശാലും പാര്‍ക്ക് ചെയ്യുവാൻ പാടുള്ളതല്ല ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ‍ ഒരു മുന്നറിയിപ്പും കൂടാതെ നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്.

    തിരുവനന്തപുരം സിറ്റിയിലെ ഫുട്പാത്തുകള്‍ വിലയേറിയ ടൈലുകള്‍ ഉപയോഗിച്ച് പാകിയിട്ടുള്ളതിനാൽ ഫുട്പാത്തുകളിൽ അടുപ്പുകള്‍ കൂട്ടുവാൻ പാടുള്ളതല്ല.. തീപിടുത്തും ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകള്‍ക്കു സമീപം ഇരുചക്ര വാഹങ്ങൾ ഉൾപ്പെടെയുള്ള ഒരു വാഹനങ്ങളും പാര്‍ക്ക് ചെയ്യുവാൻ പാടുള്ളതല്ല. റോഡുകളില്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്സ് , പോലീസ്, മറ്റ് അവശ്യ സര്‍വീസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ കടന്നു പോകുന്നതിനുള്ള ആവശ്യമായ വഴി സൗകര്യം നല്‍കി മാത്രമേ പൊങ്കാല അടുപ്പുകള്‍ വയ്ക്കാന്‍ പാടുള്ളൂ
    പൊങ്കാലയര്‍പ്പിച്ച മടങ്ങുന്ന ഭക്തജനങ്ങള്‍ക്ക് ലഘുപാനീയങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും റോഡില്‍ നിന്നും മാര്‍ഗ്ഗതടസ്സം വരാത്ത രീതിയിൽ വാഹനങ്ങള്‍ വശങ്ങളിലേക്ക് ഒതുക്കി നിര്‍ത്തേണ്ടതും ഒരു സ്ഥലത്ത് തന്നെ കൂടുതൽ വാഹനങ്ങള്‍ ഇതിലേക്ക്

    നിര്‍ത്തുവാനും പാടുള്ളതല്ല.
    പൊങ്കാല അര്‍പ്പിക്കുന്നതിനായി ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങള്‍ കരമന കല്‍പാളയം മുതല്‍ നിറമണ്‍കര പട്രോള്‍ പമ്പ് ഭാഗം വരെ റോഡിന്റെ ഒരു വശത്തായും കോവളം- കഴക്കൂട്ടം ബൈപ്പാസ് സര്‍വീസ് റോഡുകളിലും കൂടാതെ പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എല്‍. ബി. എസ് എന്‍ജിനീയറിംഗ് കോളേജ് ഗ്രൗണ്ട്, നിറമണ്‍കര എന്‍. എസ്. എസ് കോളേജ് ഗ്രൗണ്ട്, പാപ്പനംകോട് എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ട്, തിരുവല്ലം ബി. എന്‍. വി ഹൈസ്കൂള്‍, തൈയ്ക്കാട് സംഗീത കോളേജ്, , PTC ഗ്രൗണ്ട്, ടാഗോര്‍ തീയറ്റര്‍, LMS കോമ്പൗണ്ട്, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂള്‍, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, യൂണിവേഴ്സിറ്റി ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

    പാര്‍ക്ക് ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങളിലും ‍ഡ്രൈവര്‍ അല്ലെങ്കിൽ സഹായി ഉണ്ടായിരിക്കേണ്ടതും അല്ലാത്ത പക്ഷം വാഹനത്തിൽ, പുറത്ത് നിന്ന് നോക്കിയാൽ വ്യക്തമായി കാണാവുന്ന തരത്തിൽ ഡ്രൈവറുടെയോ സഹായിയുടെയൊ മൊബൈല്‍ ഫോൺ നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.
    06.03.2023, 07.03.2023 തീയതികളില്‍ ആറ്റിങ്ങല്‍ ഭാഗത്തു നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട ചരക്കു വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ഹെവി വാഹനങ്ങള്‍ കഴക്കൂട്ടത്തു നിന്നും ബൈപ്പാസ് റോഡ് വഴിയും ശ്രീകാര്യം കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയും പോകേണ്ടതാണ്.

    പേരൂര്‍ക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ഊളന്‍പാറ,ശാസ്തമംഗലം ഇടപ്പഴിഞ്ഞി, പൂജപ്പുര വഴിയും പോകേണ്ടതാണ്.
    വെഞ്ഞാറമ്മൂട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയും പോകേണ്ടതാണ്.
    നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്കു് പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം – വിഴിഞ്ഞം ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്.

    പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളുമായി ആറ്റിങ്ങല്‍, കൊല്ലം വെഞ്ഞാറമൂട്, കിളിമാനൂര്‍ ഭാഗത്തേക്കു് പോകേണ്ട വാഹനങ്ങള്‍ ഈ‍ഞ്ചക്കല്‍ – ചാക്ക – കഴക്കൂട്ടം വെട്ടുറോഡ് ഭാഗത്തെത്തി പോകേണ്ടതാണ്.
    തിരുവനന്തപുരം സിറ്റി പോലീസിന്റെ മേല്‍ പറഞ്ഞ ഗാതാഗത ക്രമീകരണങ്ങളോട് പൊതു ജനങ്ങള്‍ സഹകരിക്കണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാവുന്നതാണെന്നും സിറ്റി പോലീസ് അറിയിച്ചു.
    ഫോണ്‍ നമ്പരുകള്‍ :- 9497930055, 9497987002, 9497990005

     

  • ആറ്റുകാൽ പൊങ്കാല; ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരെത്തി

    ആറ്റുകാൽ പൊങ്കാല; ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരെത്തി

    തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയുടെ അവസാനവട്ട ഒരുക്കങ്ങൾ നേരിൽക്കണ്ട് വിലയിരുത്താൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ, റവന്യൂ മന്ത്രി കെ രാജൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എന്നിവർ ക്ഷേത്രത്തിലെത്തി.

    പൊങ്കാലയുടെ പൊങ്കാലയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ ഒരുക്കിയ കൺട്രോൾ റൂമുകളും സ്റ്റാളുകളും മന്ത്രിമാർ സന്ദർശിച്ചു. തുടർന്ന് തുടർന്ന് നടന്ന യോഗത്തിൽ ഒരുക്കങ്ങളെ സംബന്ധിച്ച് ഉദ്യോഗസ്ഥർ മന്ത്രിമാരോട് വിശദീകരിച്ചു.

    പൊങ്കാലയ്ക്കായുള്ള വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ തൃപ്തികരമാണെന്ന് മന്ത്രിമാർ പറഞ്ഞു. ഇത്തവണ ചൂടു കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഉള്ളതിനാൽ ആരോഗ്യവകുപ്പ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

    യോഗത്തിൽ മന്ത്രിമാരെ കൂടാതെ ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ഓഫീസർ ഡോക്ടർ അശ്വതി ശ്രീനിവാസ്, എ ഡി എം അനിൽ ജോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

  • ആറ്റുകാല്‍ പൊങ്കാല സുരക്ഷിതത്വം ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

    ആറ്റുകാല്‍ പൊങ്കാല സുരക്ഷിതത്വം ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.

    ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കുവാനായി ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കില്‍ പോലും വെള്ളം കുടിക്കണം. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

    ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ടീമിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

    ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

    · കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
    · നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക
    · ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക
    · തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജ്ജലീകരണം തടയും
    · ശുദ്ധമായ ജലത്തില്‍ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കുക
    · ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക
    · ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക
    · കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്. ഇടയ്ക്കിടെ വെള്ളം നല്‍കണം

    പൊള്ളല്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്
    · തീ പിടിക്കുന്ന വിധത്തില്‍ അലസമായി വസ്ത്രങ്ങള്‍ ധരിക്കരുത്.
    · ചുറ്റമുള്ള അടുപ്പുകളില്‍ നിന്നും തീ പടരാതെ സൂക്ഷിക്കണം.
    · അടുപ്പിനടുത്ത് പെട്ടന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത്
    · തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം
    · വസ്ത്രങ്ങളില്‍ തീപിടിച്ചാല്‍ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടന്‍ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയര്‍മാരുടെ സഹായം തേടുക.
    · തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യണം
    · പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കേണ്ടതാണ്
    · വസ്ത്രമുള്ള ഭാഗമാണെങ്കില്‍ വസ്ത്രം നീക്കാന്‍ ശ്രമിക്കരുത്
    · പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകള്‍ ഉപയോഗിക്കരുത്
    · ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുക
    · പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം

    ഭക്ഷണം കരുതലോടെ

    · ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വൃത്തിയായി കൈകള്‍ കഴുകണം
    · തുറന്നു വച്ചിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങി കഴിക്കരുത്.
    · പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക

    മാലിന്യങ്ങള്‍ വലിച്ചെറിയരുത്. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക

    സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ കഴിക്കണം. കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ കയ്യില്‍ കരുതണം

    ദിശ 104, 1056, 0471 2552056 ലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.

  • ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്ക് ഉപയോഗിക്കുമെന്ന് മേയര്‍

    ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്ക് ഉപയോഗിക്കുമെന്ന് മേയര്‍

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമ്മാണത്തിന് വേണ്ടി ശേഖരിച്ച് ഉപയോഗിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍.ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ച് ശുചീകരണ വേളയിൽ തന്നെ ശേഖരിക്കും.

    കല്ല് അനധികൃതമായി ശേഖരിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും പൊങ്കാലയോടനുബന്ധിച്ച് കൂടുതൽ ശുചിമുറികൾ സജ്ജമാക്കുമെന്നും മേയര്‍ പറഞ്ഞു.

  • പൊങ്കാല കലങ്ങളിലെ മായം; വ്യാജന്മാരെ കണ്ടുപിടിക്കാൻ പരിശോധന തുടങ്ങി

    പൊങ്കാല കലങ്ങളിലെ മായം; വ്യാജന്മാരെ കണ്ടുപിടിക്കാൻ പരിശോധന തുടങ്ങി

    തിരുവനന്തപുരം: പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന കലങ്ങളിലെ മായം കണ്ടു പിടിക്കുന്നതിനുള്ള നഗരസഭയുടെ പരിശോധന തുടങ്ങി. പൊങ്കാലക്കായി നഗരത്തിൽ ഇറക്ക് മതി ചെയ്തിരിക്കുന്ന കലങ്ങളിൽ ബഹുഭൂരിഭാഗവും പകുതിമാത്രം വെന്ത കലങ്ങളാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.

    ഇവയിൽ റെഡ് ഓക്‌സയിഡ്, ബ്ലാക്ക് ഓക്‌സയിഡ് എന്നിവ അടിച്ചിട്ടുള്ളതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് പൊങ്കാല സമയത്ത് തീയുടെ ചൂടേറ്റ് അലിഞ്ഞ് പൊങ്കാലയുമായി ചേരും. തുടർന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. ഇത് മനസിലാക്കിയാണ് നഗരസഭ ഇപ്പോൾ പരിശോധന ആരംഭിച്ചത്.

    തമിഴ്നാട്ടിൽ നിന്നും മറ്റിടങ്ങളിൽ നിന്നും ആറ്റുകാൽ പൊങ്കാലക്കായി വിൽപ്പനക്ക് കൊണ്ട് വന്നിട്ടുള്ള കലങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ഇവർക്ക് വിൽപ്പനക്ക് ലൈസൻസ് നൽകുകയുള്ളൂ. ലൈസൻസ് എടുത്തിട്ടുള്ളവർക്ക് മാത്രമേ ആറ്റുകാൽ പൊങ്കാലക്കായി കലങ്ങൾ വിൽപ്പന നടത്താൻ അനുമതി ഉണ്ടായിരിക്കുകയുള്ളൂ

  • ആറ്റുകാല്‍ പൊങ്കാല; പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചു

    ആറ്റുകാല്‍ പൊങ്കാല; പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചു

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്തില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊങ്കാല ദിവസത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള 10 മെഡിക്കല്‍ ടീമുകളെ രാവിലെ 5 മണി മുതല്‍ പൊങ്കാല അവസാനിക്കുന്നതുവരെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കുന്നതാണ്.

    ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്‌ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

    തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് മുഖാന്തിരമാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ 7 മണി മുതല്‍ രാത്രി 10 മണി വരെ ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ആംബുലന്‍സ് എന്നിവ ഉള്‍പ്പെടെ മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

    കുത്തിയോട്ടത്തിലെ കുട്ടികളുടെ ആരോഗ്യ പരിചരണത്തിനായി രണ്ട് വിതം പീഡിയാട്രീഷ്യന്‍മാരുടേയും, സ്റ്റാഫ് നഴ്‌സുമാരുടേയും മുഴുവന്‍ സമയ സേവനം ലഭ്യമാക്കി. ഇതുകൂടാതെ ആയുഷ് വിഭാഗങ്ങളുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

    ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെട്ട 8 പേരുടെ സേവനം ലഭ്യമാക്കി. പൊങ്കാലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് നഗര പരിധിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളേജിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ക്രമീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

    ആരോഗ്യ വകുപ്പ്, കനിവ് 108, കോര്‍പറേഷന്‍, ഐഎംഎ, സ്വകാര്യ ആശുപത്രികള്‍, ഫയര്‍ ഫോഴ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള 35 ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ ആബുലന്‍സുകളിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടയുള്ളവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.