തിരുവനന്തപുരം: ബഡ്ജറ്റ് ചർച്ചയ്‌ക്കിടെ ഭരണ – പ്രതിപക്ഷ കൗൺസിലർമാർ ഏറ്റുമുട്ടിയ സംഭവത്തിൽ പ്രശ്നപരിഹാര ശ്രമങ്ങൾ നടക്കുന്നു. പൊലീസ് കേസ് ഒഴിവാക്കി പ്രശ്നം പരിഹരിക്കാനാണ് ഇരുവിഭാഗവും ആലോചിക്കുന്നത്. തർക്കം തുടങ്ങിയത് ഭരണസമിതി അംഗങ്ങളാണെന്നും അവർ ആദ്യം ഇടപ്പെട്ട് പ്രശ്നം തീർക്കണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം. പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനോട് സി.പി.എം എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും കൂടുതൽ കാര്യങ്ങളിലേക്ക് ഭരണപക്ഷം കടക്കൂ എന്നാണ് സൂചന. രണ്ട് സി.പി.എം കൗൺസിലർമാർ ഒരു സി.പി.ഐ കൗൺസിലർ എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് ബി.ജെ.പി കൗൺസിലർമാർക്കും പരിക്കേറ്റു
