തിരുവനന്തപുരം: ദ്വിദിന പണിമുടക്കിനിടെ പാപ്പനംകോട് കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെ സമരാനുകൂലികൾ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. ബസിൽ യാത്രക്കാരുണ്ടായിരുന്നില്ലെന്നും സമരം പൊളിക്കാനായി ഡ്രൈവറും കണ്ടക്‌ടറും ബസ് എടുത്തുകൊണ്ടുപോയെന്നും ആനത്തലവട്ടം ആരോപിച്ചു. ഒരു സ്വകാര്യ ചാനലിലായിരുന്നു സിഐടിയു സംസ്ഥാന പ്രസിഡന്റായ അദ്ദേഹത്തിന്റെ പ്രതികരണം.
പാപ്പനംകോട് ഡിപ്പോയുടെ കളിയിക്കാവിള ബസിലെ കണ്ടക്‌ടർക്കും ഡ്രൈവർക്കും നേരെയായിരുന്നു അൻപതോളം സമരാനുകൂലികളുടെ പ്രതികരണം. ബസ് വരുന്ന വിവരം മുൻകൂട്ടി സമരാനുകൂലികളെ ചിലർ അറിയിച്ചതായും ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നുമാണ് മർദ്ദനമേറ്റ ജീവനക്കാർ പറഞ്ഞത്. സംഭവത്തിൽ അൻപതോളം പേർക്കെതിരെ കരമന പൊലീസ് കേസെടുത്തിട്ടുണ്ട്.ബസ് തടഞ്ഞ് മർദ്ദിക്കുകയും ദേഹത്ത് തുപ്പുകയും ചെയ്‌തു എന്നാണ് ജീവനക്കാർ അറിയിച്ചത്
