നെയ്യാറ്റിൻകര: കരമന-കളിയിക്കാവിള പാതവികസനത്തിന്റെ ഭാഗമായി കൊടിനട-വഴിമുക്ക് റോഡിനെ ബന്ധിപ്പിച്ച് ബാലരാമപുരം കവലയിൽ നാലുവരി അടിപ്പാത നിർമിക്കും. ഇതിനായുള്ള സാധ്യതാ പഠനം പൊതുമരാമത്ത് വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ ഡിവിഷന്റെ നേതൃത്വത്തിൽ ആരംഭിച്ചു. മണ്ണ് പരിശോധന തിങ്കളാഴ്ച ആരംഭിക്കും. ഇതോടെ പൊതുമരാമത്ത് പ്രോജക്ട് ഡിവിഷൻ തയ്യാറാക്കിയ വിഴിഞ്ഞം-കാട്ടാക്കട റോഡുകളെ ബന്ധിച്ചുള്ള അടിപ്പാത പദ്ധതി ഉപേക്ഷിച്ചു.പൊതുമരാമത്ത് വകുപ്പിന്റെ കാര്യവട്ടത്തെ ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പഠനം നടത്തുന്നത്.
