ഫൈനാൻസ് ഉടമയെ കൊള്ളയടിച്ച കേസ്; ഒന്നാംപ്രതിയുടെ ഭാര്യ അറസ്റ്റിൽ

IMG_20220812_114030

വിഴിഞ്ഞം ; സ്വകാര്യ പണമിടപാടു സ്ഥാപന ഉടമയിൽ നിന്ന് 20 പവനും 4 ലക്ഷത്തോളം രൂപയുമടങ്ങുന്ന ബാഗ് തട്ടിപ്പറിച്ചു കടന്ന കേസിൽ ഒന്നാം പ്രതിയുടെ ഭാര്യയെ വിഴിഞ്ഞം പൊലീസ് പിടികൂടി. പുത്തൻകോട്ട,വട്ടവിള, വലിയവിളാകം മേലേ വീട്ടിൽ നവീനി (28)ന്റെ ഭാര്യ വിനീഷ (27)യെ ആണ് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ രാത്രി നെടുമങ്ങാട് നിന്നു പിടികൂടിയത്. കവർച്ച ചെയ്ത സ്വർണം ജ്വല്ലറിയിൽ വിൽക്കുന്നതിനിടെയാണ് അറസ്റ്റ്.നവീനിനെ കൂടാതെ കോട്ടുകാൽ വട്ടവിള ദർഭവിള ഗോകുൽ നിവാസിൽ ജി.എസ്.ഗോകുൽ(23), വട്ടവിള തുണ്ടുവിള വീട്ടിൽ വിമൽകുമാർ എന്നുവിളിക്കുന്ന വിനീത്(34) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇവരിൽ നിന്നു മോഷ്ടിച്ച രണ്ടു പവനോളം സ്വർണവും വിറ്റ ഇനത്തിൽ നാലര ലക്ഷത്തിലേറെ രൂപയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വിജീഷ കരമനയിൽ ഒരു വർഷം മുൻപ് നടന്ന കൊലപാതക കേസിലെ പ്രതിയും. ഭർത്താവുമൊത്ത് നടത്തുന്ന പെൺവാണിഭ റാക്കറ്റിലെ മുഖ്യ കണ്ണിയാണെന്നും എസ്എച്ച്ഒ പറഞ്ഞു. ഇവർ മോഷ്ടിച്ച സ്വർണം വിറ്റു പുതിയ കമ്മലും മോതിരവും വാങ്ങി. പിടിച്ചു പറിച്ച പണം മാത്രമാണ് സംഘം പങ്കിട്ടത്. സ്വർണം പങ്കു വച്ചിരുന്നില്ല. വിജീഷയെയാണ് സ്വർണം വിൽക്കാൽ ഏൽപിച്ചത്. വിറ്റു കിട്ടുന്ന തുക വീതം വയ്ക്കാനായിരുന്നു പദ്ധതി എന്നും പൊലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!