തിരുവനന്തപുരം: അച്ഛന്റെ പേരിലുള്ള വസ്തു മകന്റെ പേരിലേക്ക് പ്രമാണം ചെയ്തു നൽകുന്നതിന് നേമം സബ് റജിസ്ട്രാർക്കുവേണ്ടി 3000 രൂപ കൈക്കൂലി വാങ്ങിയ ഓഫിസ് അറ്റൻഡന്റ് ശ്രീജയെ വിജിലൻസ് ദക്ഷിണ മേഖല യൂണിറ്റ് ഡിവൈഎസ്പി സി.എസ്.വിനോദും സംഘവും പിടികൂടി. വെള്ളായണി പാലപ്പൂര് തേരിവിള വീട്ടിൽ സുരേഷിന്റെ പരാതിയിൽ വിജിലൻസ് സംഘം നൽകിയ 3000 രൂപ സുരേഷിന്റെ കൈയിൽ നിന്നുവാങ്ങി ഫയലുകൾക്കിടയിൽ ഒളിപ്പിക്കുന്നതിനിടെയാണ് പിടിയിലായത്. ഇന്നലെ രാവിലെ 11.45നാണ് സംഭവം. എന്നാൽ കൈക്കൂലി നൽകാൻ ആവശ്യപ്പെട്ട സബ് റജിസ്ട്രാർ സന്തോഷ് കുമാർ ഇന്നലെ ഓഫിസിൽ ഹാജരായിരുന്നില്ല.
