തിരുവനന്തപുരം: ആറ്റുകാൽ അമ്മയ‌്ക്ക് മുന്നിൽ പഞ്ചുരുളി തെയ്യം നിറഞ്ഞാടി. കാന്താരയിൽ കണ്ട പഞ്ചുരുളിയെ ഭക്തർക്ക് മുന്നിൽ അവതരിപ്പിച്ചത് പ്രശസ്‌ത തെയ്യം കലാകാരനായ കോഴിക്കോട് ശ്രീനിവാസനും ശിഷ്യൻ അഭിഷേകുമാണ്.
41 ദിവസത്തെ കഠിനമായ വ്രതത്തിന് ശേഷമാണ് പഞ്ചുരുളിയായി ഇരുവരും തെയ്യത്തിറയിൽ ആടിയത്. സാത്വികമായി തുടങ്ങി രൗദ്രനടനം ചെയ‌്ത് അനുഗ്രഹം ചൊരിയുന്ന തെയ്യക്കോലമാണ് പഞ്ചുരുളി.
ദക്ഷിണ കർണാടകയിലും വടക്കേ മലബാറിലും കെട്ടിയാടുന്ന വരാഹി സങ്കൽപ്പത്തിലുള്ള ഉഗ്രമൂർത്തി തെയ്യമാണ് പഞ്ചുരുളി. കോഴിക്കോട്ട് തിറയാട്ട കലാസമിതിയുടെ നേതൃത്വത്തിലായിരുന്നു അവതരണം