തിരുവനന്തപുരം:പൊങ്കാല നിവേദ്യത്തിനു മുമ്പ് ആകാശത്തുനിന്ന് പുഷ്പവൃഷ്ടിയുണ്ടാകും.ചാക്കയിലെ രാജീവ്ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിലെ സെസ്‌ന172 ആർ വിഭാഗത്തിൽ പെട്ട മൂന്ന് വിമാനങ്ങളാണ് ആകാശത്ത് നിന്ന് പെങ്കാല കലങ്ങൾക്ക് മുകളിലേക്ക് പൂക്കൾ വിതറുക.
നാലുപതിറ്റാണ്ടായി തുടർന്നുവരുന്ന ഈ ചടങ്ങിനു തുടക്കമിട്ടത് ‘മഞ്ഞപ്പക്കി’ എന്നു നാട്ടുകാർ വിളിച്ചിരുന്ന മഞ്ഞനിറം പൂശിയ പുഷ്പക് സെസ്‌ന എഫ്.എ.152 എന്ന വിമാനമായിരുന്നു.എന്നാൽ ഇത്തവണ സെസ്‌ന വിമാനങ്ങൾ ഓരോന്നും 20 മിനിട്ട് പറന്ന് ഒരു മണിക്കൂറാണ് പൂക്കൾ വിതറുന്നത്.വിമാനത്തിന്റെ വാടകയുൾപ്പെടെയുള്ള മറ്റുനടപടിക്രമങ്ങൾ പൂർത്തിയായി .