വർക്കല : വർക്കലയിലെ പാരാഗ്ലൈഡിങ് അപകടത്തിൽ 3 പേരുടെ അറസ്റ്റ് രേഖപ്പെടത്തി. പാരാഗ്ലൈഡിംഗ് ട്രെയിനര്‍ സന്ദീപ്, പാരാ ഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്.
മനപൂർവമായ നരഹത്യ ശ്രമം ഐപിസി 308 , 34 വകുപ്പുകൾ ചുമത്തിയാണ് കേസ്. അലക്ഷ്യമായ കണ്ട്രോൾ മൂലമാണ് പാരാഗ്ലൈഡ് അപകടത്തിൽപ്പെടാൻ കാരണമായി ചൂണ്ടിക്കാട്ടി വർക്കല പോലീസ് കേസെടുത്തിട്ടുള്ളത്.
സംഭവത്തിൽ പാരാഗ്ലൈഡിങ് ഇൻസ്ട്രക്ടർ കൂടിയായ ഉത്തരേന്ത്യൻ സ്വദേശിയായ സന്ദീപിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
ഫ്ലൈ അഡ്വൻചറസ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനത്തിന്റെ പാരാഗ്ലൈഡിങ് ഇൻസ്ട്രക്ടർ ആണ് സന്ദീപ്.
സന്ദീപിനെ കൂടാതെ സ്ഥാപനത്തിന്റെ പേരിലും ജീവനക്കാരായ ശ്രേയസ് , പ്രഭുദേവ് എന്നിവരെയും പ്രതിചേർത്താണ് പോലീസ് കേസെടുത്തിട്ടുളത്. സ്ഥാപനത്തിന്റെ ഉടമകളായ ആകാശ് , ജിനീഷ് എന്നിവരും ഇതോടെ പ്രതികളാകും.