തിരുവനന്തപുരം: മോഷണക്കേസ്സിലെ പ്രിതികലെ പോലീസ് പിടികൂടി. മുട്ടയ്ക്കാട് വേടർ കോളനി, പേഴുവിളയിൽ സുജിത് എന്ന ബാലൻ (23), കോട്ടുകാൽ, തെക്കേക്കോണം നന്ദനം വീട്ടിൽ നന്ദുകുമാർ (19) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്.
കോവളത്തെ ട്രോപിക്കാലിയ എന്ന സ്ഥാപനത്തിൽ നിന്ന് ജനുവരി ഇരുപതിനാണ് ഇവർ മോഷണം നടത്തിയത്. 23 ജാക്കികൾ, ഷട്ടറിംഗ് ഷീറ്റ്, സ്പാൻ സ്റ്റീൽ എന്നിവയുൾപ്പെടെ രണ്ടു ലക്ഷത്തോളം വില വരുന്ന സാധനങ്ങൾ മോഷണം നടത്തിയ ശേഷം, ഒളിവിൽ പോയ പ്രതികളെ പോലീസ് നടത്തിയ ഊർജിതാന്വേഷണത്തിലാണ് പിടികൂടിയത്.
ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ ഷാജിയുടെ നിർദ്ദേശാനുസരണം കോവളം എസ്. എച്ച്.ഒ ബിജോയ് എസ്.ഐ അനീഷ് കുമാർ , എ.എസ്.ഐ മുനീർ സി.പി.ഒമാരായ ശ്യാം കൃഷ്ണൻ, ബാഹുലേയൻ സജിത്ത്, അശോക്, സന്തോഷ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.