തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയുടെ സൂപ്പർ സോണിക് യുദ്ധവിമാനങ്ങളായ ‘തേജസ്സ്’ ജെറ്റ് വിമാനങ്ങൾ ആദ്യമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങുന്നു.
കോയമ്പത്തൂരിലെ സുളൂർ വ്യോമസേന താവളത്തിലെ സ്‌ക്വാഡ്രണിലെ രണ്ട് തേജസ്സ് ലഘുപോർവിമാനങ്ങളാണ് (ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്) ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ഓടെ വിമാനത്താവളത്തിലെ ശംഖുംമുഖത്തുള്ള വ്യോമസേനാ താവളത്തിലെത്തുക.
തുടർന്ന് 12.30 മുതൽ മൂന്നുവരെ പരിശീലന പറക്കൽ നടത്തും.രാജ്യത്തിന്റെ തെക്കേ മുനമ്പിലുള്ള ഇന്ത്യൻ ആകാശ പരിധിയിൽ വിമാനങ്ങൾ പറക്കും.തിരുവനന്തപുരത്തെ ആകാശത്ത് പരമാവധി 45000 അടി ഉയരംവരെ സഞ്ചരിക്കും.
ശ്രീലങ്കയിലും മാലദ്വീപിലും ചൈന സൈനികാധിപത്യം ഉറപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആകാശ സുരക്ഷയടക്കമുള്ളവ പരിശോധിക്കുന്നതിനുമാണ് പോർവിമാനങ്ങൾ എത്തുന്നതെന്നാണ് സൂചന.