പതിമൂന്നുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും

തിരുവനന്തപുരം :പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ പാൽക്കാരന് അഞ്ച് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക സ്പെഷ്യൽ കോടതി ശിക്ഷിച്ചു.

മാറനല്ലൂർ മേലറിയോട് തെക്കെക്കോണം പുത്തൻ വീട്ടിൽ വൃന്ദൻ എന്ന ബിനു(47) നെയാണ് ജഡ്ജി രേഖ.ആർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴ തുക കിട്ടിയാൽ കുട്ടിക്ക് നൽക്കണമെന്നും നിർദ്ദേശമുണ്ട്.

2021 ജൂൺ 23 രാവിലെ 9 ന് ആണ് കേസിന് ആസ്പദമായ സംഭവം. പ്രതി കുട്ടിയുടെ വീട്ടിൽ പാൽ കൊണ്ടുവരുന്ന ആളാണ്. സംഭവ ദിവസം പാൽ എടുക്കാൻ പാത്രവുമായി എത്തിയ കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്.

കുട്ടിയുടെ അമ്മ വീട്ടിനകത്ത് നിന്ന് വിളിച്ചപ്പോൾ ആണ് പ്രതി കുട്ടിയുടെ പിടിവിട്ട് വണ്ടിയിൽ കേറി പോയത്. അടുത്ത ദിവസം പ്രതി പീഡനം ആവർത്തിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി ഓടി രക്ഷപെട്ടു.സംഭവത്തിൽ ഭയന്ന കുട്ടി ഭയന്ന് വീട്ടിൽ സംഭവം വെളിപെടത്തിയില്ല. പ്രതി വീണ്ടും പാൽ കൊണ്ടു വരുന്നത് കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കുകയും കൂട്ടുകാരോടും വീട്ടുകാരോടും സംസാരിക്കാതെയായി.

പഠനത്തിൽ മികവുണ്ടായിരുന്ന കുട്ടി ഓൺലൈൻ ക്ലാസ്സുകളിൽ വിഷമിച്ചിരത്തുന്നത് കണ്ട അദ്ധ്യാപിക കുട്ടിയുടെ അമ്മയെ വിളിച്ച് കാര്യങ്ങൾ അനേഷിച്ചു. ടീച്ചർ അമ്മ വഴി ഫോണിൽ ബദ്ധപെട്ടപ്പോൾ ആണ് പ്രതി പേടിപ്പിച്ചതായി കുട്ടി പറഞ്ഞു.അദ്ധ്യാപിക ഉടനെ മാറനല്ലൂർ പ്രാധമിക ആരോഗം കേന്ദ്രത്തിലെ സ്കൂൾ ഹെൽത്ത്ജൂനിയർ ഹെൽത്ത് നഴ്സിനെ വിവരം അറിയിച്ചു.

നെഴ്സ് നടത്തിയ കൗൺസിലിംഗിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് നഴ്സ് പ്രാധമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ അറിയിച്ചപ്പോഴാണ് മാറനല്ലൂർ പൊലീസിനെ വിവരം അറിയിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർ ആർ.എസ്‌.വിജയ് മോഹൻ, ആർ.വൈ.അഖിലേഷ് ഹാജരായി.പ്രോസിക്യൂഷൻ പത്തൊമ്പത് സാക്ഷികളെ വിസ്തരിക്കുകയും ഇരുപത് രേഖകളും നാല് തൊണ്ടിമുതലുകളും ഹാജരാക്കി. മാറനല്ലൂർ ഇൻസ്പെക്ടർമാരായ രഞ്ജിത്ത് കുമാർ.ജെ.ആർ, തൻസീം അബ്ദുൾ സമദ് എന്നിവരാണ് കേസ് അന്വെഷിച്ചത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!