നയന സൂര്യന്‍റെ മരണം കൊലപാതകമല്ലെന്ന് ഫൊറൻസിക് സംഘം

IMG_20230909_120038_(1200_x_628_pixel)

തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമെല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മയോകാര്‍ഡിയല്‍ ഇന്‍ഫാർക്‌ഷനാണ് മരണകാരണമെങ്കിലും അതിലേക്കു നയിച്ചത് എന്താണെന്നു വ്യക്തമല്ലെന്നുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിനു കൈമാറി.

ഇതോടെ ആത്മഹത്യയെന്നോ രോഗം മൂലമുള്ള മരണമെന്നോ കണ്ടെത്താനാവുന്നില്ലെന്നു റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണു ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

ലെനിന്‍ രാജേന്ദ്രന്റെ ശിഷ്യയായിരുന്ന നയന സൂര്യനെ 2019 ഏപ്രിലിലാണ് തിരുവനന്തപുരത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. സ്വാഭാവിക മരണമെന്നു കരുതിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സുഹൃത്തുക്കള്‍ക്കു ലഭിച്ചതോടെ കൊലപാതകമെന്ന ആക്ഷേപമുയര്‍ന്നു.

അതോടെ തുടങ്ങിയ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി രൂപീകരിച്ച വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് സംഘമാണു കൊലപാതക സാധ്യത പൂര്‍ണമായി തള്ളുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular