തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15ൽനിന്ന് ക്രെയിനുകൾ ഇറക്കുന്ന ദൗത്യം ഇന്നുമുതൽ ആരംഭിക്കും.
തുറമുഖത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ 3 ക്രെയിനുകളാണ് കപ്പലിലുള്ളത്. ഒരു ഷിപ്പ് ടു ഷോർ ക്രെയിൻ, 2 യാർഡ് ക്രെയിനുകൾ എന്നിവയാണവ.
ക്രെയിനുകൾ ഇറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ഇന്നലെ പൂർത്തിയാക്കി. കപ്പലിന്റെ ഉയരം ബർത്തിന് സമാന്തരമായി ക്രമീകരിക്കുന്ന ജോലിയാണ് പ്രധാനമായി പൂർത്തിയാക്കിയത്. റെയിലിന് സമാനമായ പാളങ്ങളുടെ സഹായത്തോടെ ഉരുട്ടിയാണ് ക്രെയിനുകൾ ഇറക്കുക