തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം കോർപ്പറേഷൻ ജീവനക്കാർ ശേഖരിച്ചത് മൂന്നുലക്ഷത്തോളം ഇഷ്ടികകൾ.
ജഗതിയിലെ കോർപ്പറേഷൻ മൈതാനത്തേക്കാണ് ഇവ മാറ്റിയത്.ഇടറോഡുകളിലുള്ള കട്ടകൾ റോഡരികിലേക്കു മാറ്റി സൂക്ഷിച്ചിട്ടുണ്ട്.
200 ലോഡ് കട്ടകളാണ് ഞായറാഴ്ച രാത്രി ശേഖരിച്ചത്. കഴിഞ്ഞ വർഷം പൊങ്കാല അടുപ്പിന്റെ കട്ടകളുപയോഗിച്ച് ലൈഫ് പദ്ധതിപ്രകാരമുള്ള 17 വീടുകളാണ് നിർമിച്ചത്. ഇത്തവണ 30 ഓളം വീടുകൾക്ക് ചുടുകട്ട നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.