ആറാട്ടിന്റെ നിറവിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിനു കൊടിയിറങ്ങി

IMG_20240422_140339_(1200_x_628_pixel)

തിരുവനന്തപുരം : ആറാട്ടോടുകൂടി  ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിനു കൊടിയിറങ്ങി.

ശ്രീപദ്മനാഭസ്വാമിയുടെയും ഉപദേവൻമാരുടെയും വിഗ്രഹങ്ങൾ കടലിൽ ആറാടി. രാജഭരണകാലത്തെ ആചാരപ്പൊലിമയോടെയായിരുന്നു ആറാട്ടുഘോഷയാത്ര ആരംഭിച്ചത്. വൈകീട്ട് 4.30-ന് മതിലകത്ത് എഴുന്നള്ളിച്ച വിഗ്രഹങ്ങൾക്ക് ദീപമുഴിഞ്ഞ് പ്രദക്ഷിണം നടത്തി.

വള്ളക്കടവിൽനിന്ന് വിമാനത്താവളത്തിനകത്തുകൂടിയാണ് ഘോഷയാത്ര ശംഖുംമുഖത്തെത്തിയത്. ശംഖുംമുഖത്തെ ആറാട്ടുമണ്ഡപത്തിൽ വിഗ്രഹങ്ങൾ ഇറക്കിവെച്ചു.

തുടർന്ന് തീരത്ത് പ്രത്യേകം തയ്യാറാക്കിയ മണൽത്തിട്ടയിലെ വെള്ളിത്താലങ്ങളിലേക്ക് വിഗ്രഹങ്ങൾ മാറ്റി. ക്ഷേത്രം തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിന്റെയും പെരിയനമ്പി കെ.രാജേന്ദ്ര അരിമണിത്തായ, പഞ്ചഗവ്യത്തുനമ്പി തളിയിൽ വാരിക്കാട് നാരായണൻ വിഷ്ണു എന്നിവരുടെയും നേതൃത്വത്തിൽ പൂജകൾക്കു ശേഷം വിഗ്രഹങ്ങളെ മൂന്നുതവണ സമുദ്രത്തിൽ ആറാടിച്ചു.

രാത്രി 10 മണിയോടെ വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളിച്ചു. തന്ത്രിയുടെ നേതൃത്വത്തിൽ ശ്രീബലിയും കൊടിയിറക്കും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular