നെടുമങ്ങാട്:നെടുമങ്ങാട് ഭാഗങ്ങളിലെ പൊതുമരാമത്ത് വകുപ്പ് റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നതും അപകട ഭീഷണി സൃഷ്ടിക്കുന്നതുമായ സ്വകാര്യ വ്യക്തികളുടെ പറമ്പിലെ മരങ്ങൾ,
കാലവർഷ കെടുതിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മരങ്ങൾ മുറിച്ച് മാറ്റുകയോ, വെട്ടി ഒതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കണമെന്ന് നെടുമങ്ങാട് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന ചെടികളും മരക്കൊമ്പുകളും വെട്ടി മാറ്റണം. റോഡിലേക്ക് സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ നിന്ന് മഴ വെള്ളവും മലിന വസ്തുക്കളും ഒഴുക്കി വിടരുത്. സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്നുള്ള മഴവെള്ളം അതത് ഉടമകൾ തന്നെ സംസ്‌കരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.