തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്.
തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പെൺകുട്ടി അധിക്ഷേപത്തിന് ഇരയായെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
മാതാപിതാക്കളും സഹോദരനും സന്തോഷവാന്മാരായിരിക്കണം എന്നുമാത്രമാണ് പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നതെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടി സൈബർ ആക്രമണത്തിന് ഇരയായതായി കുടുംബം പൊലീസിൽ പരാതിപ്പെട്ടിട്ടില്ലെന്നാണ് വിവരം. വിദ്യാർത്ഥിനി പ്ളസ് ടു പരീക്ഷയിൽ തോറ്റതിൽ മനോവിഷമത്തിലായിരുന്നുവെന്നും വിവരമുണ്ട്. ഇക്കാര്യവും പൊലീസ് വിശദമായി പരിശോധിക്കുകയാണ്.