തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനു സ്ഥലമേറ്റെടുക്കാനുള്ള നടപടികളുമായി സർക്കാർ.
വിമാനയാത്രയുടെ സുരക്ഷ ഉറപ്പാക്കാൻ 2024 സെപ്റ്റംബറിനുള്ളിൽ തിരുവനന്തപുരത്ത് റൺവേയുടെ ഇരുവശത്തെയും സ്ട്രിപ്പ് 150 മീറ്റർ വീതിയിൽ വികസിപ്പിക്കണമെന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ.) നിർദേശിച്ചിരിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തിൽ സ്ഥലമേറ്റെടുത്ത് നൽകിയില്ലെങ്കിൽ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിക്കും.ഇതിനായി ചാക്കയിൽ 12 ഏക്കറാണ് ഏറ്റെടുക്കേണ്ടത്.