ജില്ലാതല തദ്ദേശ അദാലത്ത്: 1141 പരാതികൾ തീർപ്പാക്കി

IMG_20240821_201159_(1200_x_628_pixel)

തിരുവനന്തപുരം:ജില്ലാതല തദ്ദേശ അദാലത്തിൽ ലഭിച്ച 1283 പരാതികളിൽ 1141 എണ്ണം പരാതിക്കാർക്ക് അനുകൂലമായി തീർപ്പാക്കിയതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

നിയമപരമായി തീർപ്പാക്കാൻ സാധിക്കാത്ത 142 പരാതികൾ നിരസിച്ചു. അദാലത്തിൽ വന്ന പരാതികളുടെ അടിസ്ഥാനത്തിൽ പ്രധാനപ്പെട്ട പൊതു തീരുമാനങ്ങൾ കൈക്കൊണ്ടുവെന്നും മന്ത്രി അറിയിച്ചു.

അദാലത്തിലെ പൊതു തീരുമാനങ്ങളും പ്രധാന തീർപ്പുകളും

ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടുകൾക്ക് യുഎ നമ്പർ ആണ് ലഭിക്കുന്നത് എങ്കിൽ പോലും അവസാന ഗഡു അനുവദിക്കാൻ അദാലത്തിൽ പൊതുനിർദേശം നൽകി. നിരവധി പേർക്ക് തീരുമാനം ഗുണകരമാകും. നിലവിൽ വീട്ടുനമ്പർ ലഭിച്ചാൽ മാത്രമായിരുന്നു അവസാന ഗഡു അനുവദിക്കുന്നത്. മംഗലപുരം പഞ്ചായത്തിലെ സ്റ്റാൻലി, ജെസ്സി സ്റ്റാൻലി എന്നിവർ സമർപ്പിച്ച അപേക്ഷയിലാണ് നടപടി.

കെട്ടിട നിർമ്മാണ ചട്ടം നിലവിൽ വരുന്നതിനു മുൻപ് നിർമ്മിച്ച കെട്ടിടങ്ങളിലെ നിലവിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് ലൈസൻസ് തുടർന്നും പുതുക്കി നൽകാൻ അദാലത്തിൽ തീരുമാനമായി. ആറ്റിങ്ങൽ സ്വദേശിനി അശ്വതി ബി.എസ് നൽകിയ പരാതിയിലാണ് മന്ത്രി നടപടിയെടുത്തത്. സമാനമായ കേസുകളിൽ നിർദ്ദേശം ബാധകമാക്കി പൊതു ഉത്തരവ് പുറത്തിറക്കും.

പഞ്ചായത്ത് വാങ്ങി നൽകിയ ഭൂമി ഭവന നിർമ്മാണ യോഗ്യമല്ലാത്തതിനാൽ 9 വർഷമായി ദുരിതമനുഭവിക്കുന്ന മംഗലപുരം സ്വദേശി ഷീലയുടെ പരാതിക്കും പരിഹാരമായി. മൂന്നുമാസത്തിനകം സബ്സിഡി മാനദണ്ഡങ്ങൾക്ക് വിധേയമായി പഞ്ചായത്ത് തുക വകയിരുത്തി ഭൂമി വാങ്ങി നൽകണമെന്ന് മന്ത്രി ഉത്തരവിട്ടു.

വാമനപുരം സ്വദേശി വിപിൻദാസിനും വിളവൂർക്കൽ സ്വദേശി പ്രകാശനും കെട്ടിട നമ്പർ നൽകാൻ നിർദ്ദേശം നൽകി. കെട്ടിടത്തിലേക്കുള്ള വഴിയുടെ വീതിയിൽ ഉണ്ടായിരുന്ന സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയായിരുന്നു നമ്പർ നൽകാതിരുന്നത്. ചട്ടത്തിന്റെ നിർവചനത്തിൽ നിന്നും വ്യത്യസ്ത രീതിയിലുള്ള വ്യവസ്ഥ ഉൾക്കൊള്ളുന്ന ചട്ടം 23 (2) ലെ നിർദ്ദേശം ഭേദഗതി വരുത്താനുള്ള നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു.

ലോണെടുത്ത് നിർമ്മിച്ച കടമുറിക്ക് കെട്ടിട നമ്പർ ഗ്രാമപഞ്ചായത്തിൽ നിന്ന് അനുവദിക്കണമെന്ന പള്ളിച്ചൽ സ്വദേശി വിജയകുമാറിന്റെ അപേക്ഷ തീർപ്പാക്കി. ദേശീയപാത വീതി കൂട്ടുന്നതിന് ഭൂമി വിട്ടു നൽകിയ സാഹചര്യവും അപേക്ഷകന്റെ ഉപജീവന മാർഗ്ഗവും പരിഗണിച്ചാണ് ഉത്തരവ്.

പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ അനധികൃത പന്നിഫാമുകൾ ഉടൻ അടച്ചുപൂട്ടാനും അദാലത്ത് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് സബ് ഡിവിഷണൽ രജിസ്ട്രേറ്റിന്റെ ഉത്തരവനുസരിച്ചുള്ള നടപടികൾ ഉടൻ സ്വീകരിക്കണം.

ലൈഫ്- പിഎംഎവൈ ഗുണഭോക്താക്കൾക്ക് നാഷണൽ ഹൈവേ ആക്സസ് പെർമിഷൻ കിട്ടിയില്ല എന്ന പേരിൽ കെട്ടിട നിർമ്മാണ പെർമിറ്റ് നിഷേധിക്കരുതെന്ന് മന്ത്രി നിർദ്ദേശിച്ചു. ആറ്റിങ്ങൽ നഗരസഭയിലെ രാധാദേവി നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. നാല് ലക്ഷം രൂപ ആനുകൂല്യമുള്ള വീടിന് രണ്ട് ലക്ഷത്തോളം തുക ഫീസായി ഈടാക്കുന്നത് അനീതിയാണ്. ഇക്കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. തദ്ദേശ അദാലത്തിലൂടെ ഒട്ടേറെ പേരുടെ സങ്കടങ്ങൾക്ക് അറുതിയായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!