തിരുവനന്തപുരം: ഷെയർ ട്രേഡിംഗിന്റെ പേരിൽ ഉള്ളൂർ സ്വദേശിക്ക് 15 ലക്ഷം നഷ്ടമായി.
കുറഞ്ഞ നിക്ഷേപത്തിലൂടെ കൂടുതൽ ലാഭമുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാർ പണം തട്ടിയത്.
സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ട്രേഡിംഗ് സൈറ്റുമായി ബന്ധപ്പെട്ടത്. ആദ്യം നിക്ഷേപിച്ചപ്പോൾ പണം ലഭിച്ചതോടെ വിശ്വാസ്യതയേറി. ഇതോടെ കൂടുതൽ പണം നിക്ഷേപിക്കുകയായിരുന്നു.
സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. ഒരാഴ്ചയ്ക്കിടെ ട്രേഡിംഗിന്റെ പേരിൽ 25 ലക്ഷത്തിന്റെ തട്ടിപ്പാണ് തിരുവനന്തപുരത്ത് നടന്നത്.