തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഇന്നലെ രാത്രിയോടെ 2.5 ലക്ഷം ഇഷ്ടികകൾ ശേഖരിച്ചു.
ഇഷ്ടികയുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതർ പറയുന്നത്.ഇത് പുത്തരിക്കണ്ടം മൈതാനത്തേക്ക് മാറ്റിയിട്ടുണ്ട്.കഴിഞ്ഞ വർഷത്തേപ്പോലെ ലൈഫ് ഭവനപദ്ധതിയിലുള്ളവർക്കാണ് ഇഷ്ടികകൾ സൗജന്യമായി നൽകുന്നത്.
23 അതിദരിദ്രരുൾപ്പെടെ 35 ഗുണഭോക്താക്കളാണ് പട്ടികയിലുള്ളത്.ഇതിൽ 23 പേർക്ക് ഇഷ്ടികകൾ നഗരസഭയുടെ വാഹനത്തിൽ തന്നെ സൗജന്യമായി എത്തിച്ചുനൽകും.