കേരളത്തിലെ സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങള്‍ക്കുള്ളതല്ലെന്ന് ഹൈക്കോടതി ഉത്തരവിറക്കി.
ശുചിമുറി പമ്പിലെത്തുന്ന ഉപയോക്താക്കൾക്കു മാത്രമേ ഉപയോഗിക്കാനാവൂ എന്നും ഇടക്കാല ഉത്തരവിലൂടെ കോടതി വ്യക്തമാക്കി.
പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിനു ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്‌ഞാപനം ചെയ്തിരുന്നു.
പമ്പുകളിൽ പൊതുടോയ്‌ലറ്റ് ബോർഡ് വെച്ച നടപടിയ്ക്കെതിരേ പെട്രോളിയം ട്രേഡേഴ്‌സ് വെൽഫയർ & ലീഗൽ സർവീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്.
ഈ കാരണത്താൽ ധാരാളം ആളുകൾ ടോയ്‌ലറ്റ് സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് പമ്പുകളിലേക്ക് വരുന്നു, ഇത് പെട്രോൾ പമ്പുകളുടെ സാധാരണ പ്രവർത്തനം തടസ്സപ്പെടുത്തുന്നു.
ഉയർന്ന അപകട സാധ്യതയുള്ള മേഖലയായ പെട്രോൾ പമ്പ് പരിസരത്ത് ഇത് പലപ്പോഴും വാക്ക് തർക്കങ്ങൾക്കും വഴക്കുകൾക്കും കാരണമായിട്ടുണ്ട്.
യാത്രക്കാർക്ക് ടോയ്‌ലറ്റ് സൗകര്യം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലപ്പോഴും ധാരാളം ടൂറിസ്റ്റ് ബസ്സുകളടക്കം പെട്രോൾ പമ്പുകളിൽ എത്തുന്നുവെന്നും ഹർജിക്കാർ വാദിച്ചു.