നെയ്യാറ്റിൻകര : ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടയിൽ മുങ്ങിമരിച്ച ജോയിയുടെ അമ്മയ്ക്കായി നിർമിച്ച വീടിന്റെ പാലുകാച്ചൽ നടന്നു.
താക്കോൽ കൈമാറൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ജോയിയുടെ മരണമെന്നും ദുരന്തവേളയിൽ ജോയിയുടെ കുടുംബത്തിന് സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചതായും മന്ത്രി പറഞ്ഞു.
തറക്കല്ലിടൽ നടത്തി 200 ദിവസത്തിനുള്ളിൽ വീട് നിർമിച്ച് കൈമാറാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.