കാട്ടാക്കട:ദീർഘനാൾ നിലനിൽക്കുന്ന റോഡുകൾ നിർമ്മിക്കുകയെന്നത് സർക്കാരിൻ്റെ പ്രഖ്യാപിത നയമാണെന്ന് ഐ. ബി.സതീഷ് എംഎൽഎ. സർക്കാരിൻ്റെ വികസന കാഴ്ചപ്പാടിൻ്റെ കണ്ണാടിയാണ് ബിഎം ബിസി റോഡുകൾ.
കാട്ടാക്കട നിയോജക മണ്ഡലത്തിൽ നവീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ.
വിളപ്പിൽ പഞ്ചായത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ബിഎം, ബിസി നിലവാരത്തിലേക്ക് ഉയർന്നു. ജില്ലയിൽ ആദ്യമായി എല്ലാ പൊതുമരാമത്ത് റോഡുകളും ബിഎം,ബിസി നിലവാരത്തിൽ നവീകരിച്ച പഞ്ചായത്ത് കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിളവൂർക്കലാണെന്നും അദ്ദേഹം പറഞ്ഞു.
2020-21 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി രണ്ട് കോടി 15 ലക്ഷം രൂപ ചെലവിലാണ് പറമ്പ്മുക്ക്- കാപ്പിവിള- ഇറയംകോട് റോഡ് ബിഎം, ബിസി നിലവാരത്തിൽ നവീകരിച്ചത്.
2024-25 വർഷത്തെ എംഎൽഎ ഫണ്ടിൽ നിന്ന് 24 ലക്ഷം രൂപ ചെലവിലാണ് പുളിയറക്കോണം-രാമേശ്വരം- കുഞ്ചുക്കോണം റോഡ് നവീകരിച്ചത്.
ചടങ്ങിൽ വിളപ്പിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എസ്.വിജയകുമാർ അധ്യക്ഷത വഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ഷൺമുഖം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്കുമാർ, പൊതുമരാമത്ത് അസിസ്റ്റൻ്റ് എൻജിനീയർ റോഷൻ തുടങ്ങിയവർ പങ്കെടുത്തു