തിരുവനന്തപുരം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
നെടുമങ്ങാട് ആനാട് വാഴമല സെറ്റിൽമെന്റ് കോളനി നിവാസികളായ സുമ (37),സുമയുടെ മാതാവ്കുമാരി (61) എന്നിവരെയാണ് ശിക്ഷിച്ചത്.
പ്രതികൾ ഏഴ് വർഷം കഠിന തടവ് അനുഭവിക്കാനും 30,000 രൂപ പിഴയൊടുക്കാനും ജഡ്ജി പ്രസുൻമോഹൻ ഉത്തരവിട്ടു.2013 ജൂലൈ 22ന് രാത്രി എട്ടു മണിക്കാണ് സംഭവം നടന്നത്.
സുമ തന്റെ അവിഹിത ഗർഭം മറയ്ക്കാൻ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നുവെന്നായിരുന്നുവെന്നും ഇതിന് അമ്മ ഒത്താശ ചെയ്തെന്നുമാണ് പ്രോസിക്യൂഷൻ ആരോപണം