തിരുവനന്തപുരം മണ്ഡലത്തിലെ റോഡുകള്‍ പുനരുദ്ധാരണം;15 കോടി രൂപ അനുവദിച്ചു

IMG_20230730_232423_(1200_x_628_pixel)

തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളായ കൈതമുക്ക്-പേട്ട(1.4 കി.മീ.), സെന്റ് സേവ്യേഴ്സ് ജംഗ്ഷന്‍-തൈവിളാകം-വലിയതുറ (1.1 കി.മീ.),

ഗാന്ധി പാര്‍ക്കിനു ചുറ്റും (0.2 കി.മീ.), കല്‍പ്പാക്കടവ്-ചാക്ക-കാരാളി (1.855 കി.മീ.), ഈഞ്ചയ്ക്കല്‍-പുത്തന്‍റോഡ് ജംഗ്ഷന്‍-പൊന്നറപ്പാലം (1.62 കി.മീ.), സ്വീവേജ് ഫാം-വിദ്യാ ഗാര്‍ഡന്‍സ് (0.5 കി.മീ.), എയര്‍പോര്‍ട്ട്-ചീലാന്തിമുക്ക് (1.07 കി.മീ.), ഈഞ്ചയ്ക്കല്‍-കാഞ്ഞിരവിളാകം (1.7 കി.മീ.),

കൈതമുക്ക് ടെമ്പിള്‍ ജംഗ്ഷന്‍-പടിഞ്ഞാറേക്കോട്ട (പുന്നപുരം കോളനി റോഡ്) (0.82 കി.മീ.), പാസ്.പോര്‍ട്ട് ഓഫീസ്-ഇരുമ്പുപാലം-തേങ്ങാപ്പുര-കവറടി റോഡ് (0.8 കി.മീ.), വള്ളക്കടവ്-ആറാട്ടുഗേറ്റ്..(0.35 കി.മീ.)

എന്നിവ ഉന്നത നിലവാരത്തി ലേക്കുയര്‍ത്തുന്നതിന് 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു.

ഇരുപത് വര്‍ഷത്തോളമായി സാധാരണ അറ്റകുറ്റപ്പണികള്‍ മാത്രം ചെയ്തിരുന്ന പ്രസ്തുത റോഡുകള്‍ BM & BC സാങ്കേതികവിദ്യയില്‍ പുനരുദ്ധരിക്കുന്നതിനാണ് അനുമതി ലഭിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി എത്രയും വേഗം ടെന്‍ഡര്‍ ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!