തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി വൈദ്യുത വാഹനങ്ങളിലേയ്ക്കു മാറുന്നു. വിമാനത്താവളത്തിനുള്ളിലെ സേവനത്തിനായി 4 വൈദ്യുതി കാറുകൾ എത്തി.എയർപോർട്ട് കാർബൺ അക്രഡിറ്റേഷൻ (എസിഎ) 4+ ലെവൽ നേടാനും ദീർഘകാലാടിസ്ഥാനത്തിൽ നെറ്റ് സീറോ പദവി നേടാനുമുള്ള നയത്തിന്റെ ഭാഗമാണ് ഇ – കാറുകൾ.
എൻജിനീയറിംഗ് & മെയിന്റനൻസ്, ലാൻഡ്‌സൈഡ് ഓപറേഷൻസ് വിഭാഗങ്ങളാണ് വാഹനങ്ങൾ ഉപയോഗിക്കുക. 2025 മാർച്ചോടെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആയി മാറ്റാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ പാർക്കിങ് കേന്ദ്രങ്ങളിൽ ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്.