മാലിന്യമുക്തം എന്റെ കാട്ടാക്കട’: നീക്കം ചെയ്തത് 72 ടണ്‍ മാലിന്യം

FB_IMG_1667326862029

 

കാട്ടാക്കട:  ഒരു മാസക്കാലത്തെ ശുചീകരണ ക്യാമ്പയിന്‍ പൂര്‍ത്തിയാകുമ്പോള്‍ സമ്പൂര്‍ണ്ണ മാലിന്യമുക്ത മണ്ഡലമായി കാട്ടാക്കട. ഒക്ടോബര്‍ രണ്ടിന് തുടങ്ങിയ ‘മാലിന്യമുക്തം എന്റെ കാട്ടാക്കട’ ക്യാമ്പയിനിലൂടെ നീക്കം ചെയ്തത് 72 ടണ്‍ മാലിന്യം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍, ഹരിത കര്‍മ്മ സേന എന്നിവരുടെ സഹകരണത്തോടെ ബഹുജന പങ്കാളിത്തം ഉറപ്പാക്കിയാണ് ശുചീകരണ യജ്ഞം നടത്തിയത്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക ക്യാമ്പയിനും സംഘടിപ്പിച്ചു.

 

റെസിഡന്റ്സ് അസോസിയേഷന്‍ തലത്തിലും വാര്‍ഡ് തലത്തിലും ശേഖരിച്ച വസ്തുക്കള്‍ ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തിലാണ് കളക്ഷന്‍ കേന്ദ്രത്തില്‍ എത്തിച്ചത്. ഉപയോഗ ശൂന്യമായ ചെരിപ്പ്, ബാഗ്, തുണി, ഗ്ലാസ്, ഇ-വേസ്റ്റ്, ബള്‍ബ്, ട്യൂബ് ലൈറ്റ് എന്നിവ എല്ലാ ശനിയാഴ്ചകളിലും സ്‌പെഷ്യല്‍ ഡ്രൈവിലൂടെ ശേഖരിച്ച് നിശ്ചിത കേന്ദ്രത്തിലെത്തിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. മുന്‍ ആഴ്ചകളില്‍ കൈമാറാന്‍ കഴിയാതിരുന്നതും മിനി എം.സി. എഫുകളിലും വഴിയോരങ്ങളിലും ചാക്കില്‍ സൂക്ഷിച്ചിരുന്നതുമായ മാലിന്യങ്ങളും നീക്കം ചെയ്തു. കാട്ടാക്കട മണ്ഡലത്തെ മാലിന്യമുക്ത മണ്ഡലമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി.രാജേഷ് നാളെ (നവംബര്‍ രണ്ട്) പ്രഖ്യാപിക്കും. തുടര്‍ ദിവസങ്ങളില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും കൃത്യമായ കലണ്ടര്‍ തയ്യാറാക്കും. മാലിന്യ ശേഖരണത്തിനായി ആറ് ഗ്രാമപഞ്ചായത്തുകളിലെയും ഹരിതകര്‍മ്മസേനകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular