തിരുവനന്തപുരം: 11 വര്‍ഷം മുന്‍പ് കാണാതായ അമ്മയും മകളും കൊല്ലപ്പെട്ടെന്ന് കണ്ടെത്തല്‍. തിരുവനന്തപുരം പൂവച്ചലിലെ ദിവ്യയും മകളുമാണ് കൊല്ലപ്പെട്ടത്. ദിവ്യയുടെ കാമുകന്‍ മാഹീന്‍ കണ്ണ് ഇരുവരെയും കൊന്ന് കടലില്‍ തള്ളുകയായിരുന്നു . പൊലീസ് ആദ്യം അവഗണിച്ച കേസില്‍ തുടരന്വേഷണം ആരംഭിച്ചത് കഴിഞ്ഞമാസമാണ്.പ്രത്യേകസംഘത്തിന്‍റെ അന്വേഷണത്തിലാണ് ഇരട്ടക്കൊല തെളിഞ്ഞത്.
2011 ഓഗസ്റ്റ് 18 മുതലാണ് ലാണ് ദിവ്യയെയും ഗൗരിയെയും കാണാതാകുന്നത്. ഇത് സംബന്ധിച്ച് ലോക്കൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് പതിനൊന്നു കൊല്ലം കേസ് തെളിയാതെ കിടന്നു. ഡി. ശിൽപ തിരുവനന്തപുരം റൂറൽ എസ്.പിയായതിന് പിന്നാലെ രണ്ടുമാസം മുൻപാണ് കേസ് അന്വേഷണം പ്രത്യേകസംഘത്തെ ഏൽപിച്ചത്