തിരുവനന്തപുരം :പൊങ്കാല കഴിഞ്ഞുള്ള ശുചീകരണത്തിലെ കൃത്രിമ മഴ. ഇന്ന് വൈകിട്ട് ഏഴരയോടെ സെക്രട്ടേറിയറ്റിനു മുന്നിലാണ് ആദ്യ മഴ.സിനിമ ഷൂട്ടിങ് ഉൾപ്പെടെയുള്ളവയ്ക്ക് കൃത്രിമ മഴയും കാറ്റും ഒരുക്കുന്ന സ്ഥാപനമാണ് കല്ലിയൂർ പെരിങ്ങമ്മല തെറ്റിവിളയിൽ പ്രവർത്തിക്കുന്ന ‘തരംഗിണി’.
പൊങ്കാല അവശിഷ്ടങ്ങൾ നീക്കിയ ശേഷം കൃത്രിമ മഴയിലൂടെ നഗരത്തിലെ റോഡുകൾ കഴിഞ്ഞ 12 വർഷമായി കഴുകി വൃത്തിയാക്കുന്നത് തരംഗിണിയാണ്. പൊങ്കാല കഴിഞ്ഞ് പൊടി പടലങ്ങൾ നീക്കാനും അന്തരീക്ഷം തണുപ്പിക്കാനും തയാറെടുക്കുകയാണ് തരംഗിണി.