Search
Close this search box.

മകന് പിന്നാലെ അമ്മയും മടങ്ങി; കണ്ണീരോടെ നാട്

IMG_20230906_101235_(1200_x_628_pixel)

കഴക്കൂട്ടം: മകന്റെ മരണവിവരമറിഞ്ഞ് ഷീജാബീഗം കിണറ്റിൽച്ചാടി ജീവനൊടുക്കിയ സംഭവം നാടിനാകെ സങ്കടത്തിലാക്കി.

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ മകൻ സജിൻ മുഹമ്മദിനു പരിക്കു പറ്റിയെന്നു മാത്രമാണ് നെടുമങ്ങാട് വെള്ളൂർക്കോണം ഗവ. എൽ.പി.സ്കൂൾ അധ്യാപികയായ ഷീജാബീഗത്തെ അറിയിച്ചിരുന്നത്.

ഇവരെ കഴക്കൂട്ടം ആമ്പല്ലൂരിലെ കുടുംബവീട്ടിലാക്കിയശേഷം ഭർത്താവ് സുലൈമാനും ബന്ധുക്കളും വയനാട്ടിലേക്കു യാത്രതിരിക്കുകയും ചെയ്തു.

രാത്രിയിൽ കൺചിമ്മാതിരുന്ന ഷീജയുടെ മുന്നിലേക്ക് ഇടിത്തീപോലെയാണ് മകന്റെ മരണവിവരം എത്തുന്നത്. ഇളയ മകൾ സിയാനയെപ്പോലും ഉണർത്താതെ രാത്രി ഒന്നരയോടെ ഇവർ തൊട്ടടുത്തുള്ള വസ്തുവിലെ കിണറ്റിലേക്കു ചാടുകയായിരുന്നു.

ഷീജാബീഗത്തിന്റെ മാതാവ്‌ ആരിഫാബീവിയും സഹോദരൻ ഷാജഹാനും കുടുംബവുമാണ് കുടുംബവീട്ടിൽ താമസം. ഉറങ്ങാൻ കിടന്ന ഷീജയെ കാണാതായതു ശ്രദ്ധയിൽപ്പെട്ട ഷാജഹാനും ബന്ധുക്കളും തിരച്ചിൽ നടത്തിയപ്പോഴാണ് കിണറിന്റെ ഇരുമ്പുമറ മാറ്റിയതായി കണ്ടത്.

ഷീജ കിണറ്റിൽ ചാടിയതാണെന്നറിഞ്ഞതോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്‌സ്‌ സ്ഥലത്തെത്തി ഷീജയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!