Tag: Police arrest

  • ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

    ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

    തിരുവനന്തപുരം: ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. കോട്ടുകാൽ, പുന്നവിള സി.എസ്.ഐ പള്ളിക്ക് സമീപം വി.ആർ സദനത്തിൽ വിനീത് എന്നു വിളിക്കുന്ന വിമൽ കുമാർ(35) നെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.

    വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഇയാൾ ഭാര്യയെ കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ്സ് രജിസ്റ്റർ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

  • ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കൽ; രണ്ടുപേർ പിടിയിലായി

    ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കൽ; രണ്ടുപേർ പിടിയിലായി

    തിരുവനന്തപുരം: ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിലായി. തേക്കുംമൂട് വഞ്ചിയൂർ സ്വദേശി ബിജു (38), ഗൗരീശപട്ടം ടോണി നിവാസിൽ റിനോ ഫ്രാൻസിസ് (32) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.

    കല്ലംപള്ളി, ഇളംകുളം, ചെറുവയ്ക്കൽ, കരിമ്പുംകോണം തുടങ്ങിയ സ്ഥലങ്ങളിൽ ബൈക്കിൽ കറങ്ങി മാല പൊട്ടിച്ച സംഘമാണ് പിടിയിലായത്. വിവിധ സ്ഥലങ്ങളിലെ 250 ഓളം സി.സി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

    വ്യാജ നമ്പറുള്ള ബൈക്കിലെത്തി മാല പൊട്ടിച്ചശേഷം നമ്പറും നിറവും മാറ്റിയശേഷമാണ് പ്രതികൾ അടുത്ത മോഷണം നടത്തുന്നത്. പ്രായമായ സ്ത്രീകളുടെ മാലകളാണ് പ്രതികൾ പൊട്ടിച്ചെടുത്തത്. നാലു സ്ഥലങ്ങളിലായി 12 പവനോളം മാലകളാണ് പ്രതികൾ പൊട്ടിച്ചത്

  • സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ച കേസ്; പ്രതി അറസ്റ്റിൽ

    സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ച കേസ്; പ്രതി അറസ്റ്റിൽ

    വർക്കല: ഇടവയിൽ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചെമ്മരുതി സ്വദേശി സുജിത്തിനെയാണ് അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

    ഈ മാസം അഞ്ചിന് രാത്രി ഏഴിന് ഇടവ അംബേദകര്‍ കോളനിർ സ്വദേശി രമേശനേയും ഭാര്യ സുലേഖയേയും സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി സുഹൃത്ത് സുജിത്ത് ആക്രമിച്ചത്. സുഹൃത്ത് സ്കൂട്ടര്‍ ഓടിക്കാൻ ചോദിച്ചിട്ടും നൽകാത്തതിലെ വിരോദമാണ് ആക്രമണത്തിന് കാരണം.

    ചെമ്മരുതി മുട്ടപ്പാലം അച്ചുതൻ മുക്കിൽ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം ബിയര്‍ കുപ്പികൊണ്ട് രമേശന്‍റെ മുഖത്തടിച്ചായിരുന്നു ആക്രമണം. കണ്ണിൽ ചോരയൊലിച്ച് നിലത്തുവീണ രമേശനെ സുജിത്ത് അസഭ്യം പറയുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.

    സംഭവങ്ങൾക്ക് ദൃക്സാക്ഷിയായ രമേശന്‍റെ ഭാര്യ സുലേഖ ബോധരഹിതയായി. നാട്ടുകാര്‍ വിവരം അറിയിച്ച് പൊലീസ് എത്തിയാണ് ഇരുവരേയും ആശുപത്രിയിലാക്കിയത്.

  • കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; പ്രതി പിടിയിൽ

    കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; പ്രതി പിടിയിൽ

    തിരുവനന്തപുരം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ കബളിപ്പിച്ച പ്രതിയെ പോലീസ് പിടികൂടി. പഞ്ചാബ്, പരസ്റാം നഗർ, ധരംശാലയിൽ നിന്നും നാഷണൽ കോളനി,സ്ടീറ്റ് നമ്പർ 2-വിൽ താമസം ഗഗൻദീപ് സിംഗ് (39)നെയാണ് കഴക്കൂട്ടം പോലീസ് പഞ്ചാബിലെ ബതിൻഡയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

    വിദേശങ്ങളിൽ ജോലി തരപ്പെടുത്തിത്തരാമെന്നറിയിച്ച്, സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പരസ്യങ്ങൾ നൽകിയാണ് ഇയാളും സംഘവും ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നത്. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട മേനംകുളം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

    വ്യാജ പരസ്യങ്ങൾ കണ്ട് ജോലിക്കായി ബന്ധപ്പെടുന്നവരെ, വ്യാജ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് അയച്ചുകൊടുത്ത് വിശ്വാസത്തിലെടുക്കും. തുടർന്ന് അറ്റസ്റ്റേഷൻ പേയ്മെന്റിനെന്നും, ജോബ് ഓഫർ ലെറ്ററിനെന്നുമുൾപ്പെടെ നിരവധി കാരണങ്ങൾ പറഞ്ഞു പണം ആവശ്യപെടും, തുടർന്നും കാനഡ എംബസിയുടെതെന്ന പേരിൽ വ്യാജമായി തയ്യാറാക്കിയ എമർജൻസി അപ്പോയ്മെന്റും, മറ്റു രേഖകളും അയച്ച് കൊടുത്താണ് ഇവർ ഇത്തരത്തിൽ, പല തവണകളായി 23 ലക്ഷം രൂപയോളം യുവതിയിൽ നിന്ന് തട്ടിയെടുത്തത്.

    പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പഞ്ചാബിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയത് കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐ തുളസിധരൻ നായർ, എസ്.സി.പി.ഒ മാരായ ബൈജു, സജാദ്, സി.പി.ഒമാരായ റെജി, അരുൺ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്. ഇത്തരത്തിൽ സംഘം കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

  • ചേങ്കോട്ടുകോണത്ത് വിദ്യാര്‍ത്ഥിനിയെ നടുറോഡിൽ മര്‍ദ്ദിച്ച കേസ്; രണ്ട് പ്രതികൾ റിമാൻഡിൽ

    ചേങ്കോട്ടുകോണത്ത് വിദ്യാര്‍ത്ഥിനിയെ നടുറോഡിൽ മര്‍ദ്ദിച്ച കേസ്; രണ്ട് പ്രതികൾ റിമാൻഡിൽ

    തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് വിദ്യാര്‍ത്ഥിനിയെ നടുറോഡിൽ മര്‍ദ്ദിച്ച കേസിൽ രണ്ട് പ്രതികൾ റിമാൻഡിൽ. പ്ലാക്കീഴ് സ്വദേശി അരുൺ പ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയൻ എന്നിവരാണ് റിമാൻഡിലായത്.

    മുടിവെട്ടിയ രീതിയെ കളിയാക്കിയതിന് പെൺകുട്ടി മര്‍ദ്ദിച്ചതിന് പിന്നാലെയാണ് ആക്രമിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി

    ക്ലാസ് കഴിഞ്ഞ് ബസ്റ്റ് സ്റ്റോപ്പിലേക്ക് പോകുംവഴിയാണ് ഇന്നലെ വൈകീട്ട് നാലിന് ചേങ്കോട്ടുകോണം എസ് എൻ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയ്ക്ക് നാലംഗ ലംഘത്തിന്‍റെ മര്‍ദ്ദനമേറ്റത്.

    മുടി വെട്ടിയതിനെ കളിയാക്കിയതിന് പിന്നാലെയുണ്ടായ വാക്കേറ്റമാണ് മര്‍ദ്ദനത്തിൽ കലാശിച്ചത്. ആൺകുട്ടിയാണെന്ന് കരുതിയാണ് ആക്രമിച്ചതെന്നാണ് പ്രതികളുടെ മൊഴി.

  • കളിയാക്കിയത് ചോദ്യം ചെയ്തു; യുവതിയെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു, മൂന്ന് പേർ പിടിയിൽ

    കളിയാക്കിയത് ചോദ്യം ചെയ്തു; യുവതിയെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു, മൂന്ന് പേർ പിടിയിൽ

    കന്യാകുമാരി; കളിയാക്കിയത് ചോദ്യം ചെയ്ത യുവതിയെ നടുറോഡിലെ ടെലിഫോൺ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. കന്യാകുമാരി കുഴിത്തുറ മേൽപ്പുറം ജങ്ഷനിലാണ് സംഭവമുണ്ടായത്.

    35 കാരിയായ യുവതിയോടായിരുന്നു ആക്രണം. തുടർന്ന് ഒന്നര മണിക്കൂറിനു ശേഷം പൊലീസ് എത്തിയാണ് യുവതിയെ മോചിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടു പേർ ഒളിവിലാണ്.

    പാകോട് സ്വദേശികളും ഓട്ടോ ഡ്രൈവർമാരുമായ ശശി (47), വിനോദ് (44), വിജയകാന്ത് (37) എന്നിവർ അറസ്റ്റിലായത്. ഒളിവിൽ കഴിയുന്ന ദിപിൻ, അരവിന്ദ് എന്നിവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

    വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോഴാണ് അരുമന സ്റ്റേഷനിലെ പൊലീസ് വിവരമറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തിയതിനു ശേഷമാണ് യുവതിയെ മോചിപ്പിച്ചത്

  • ചെങ്കോട്ടുകോണത്ത് വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

    ചെങ്കോട്ടുകോണത്ത് വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

    തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പിരപ്പൻകോട് സ്വദേശി അരുൺപ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയൻ എന്നിവരാണ് പിടിയിലായത്.

    ഇന്നലെയാണ് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ ഇവർ മർദിച്ചത്. പെൺകുട്ടി മുടിവെട്ടിയ രീതിയെയും വസ്ത്രധാരണത്തെയും സംഘം പരിഹസിച്ചു. എന്നാൽ സംഘത്തെ പെൺകുട്ടി എതിർത്തതോടെയാണ് റോഡിൽ വലിച്ചു തള്ളിയിട്ടു മർദിച്ചത്.

    പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇവർ മർദിച്ചു. നാല് പേരാണ് കേസിൽ പ്രതികൾ. ആക്രമണത്തിൽ ചെവിക്കും നെഞ്ചിനും വയറിനും പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്.

  • മേനംകുളത്ത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതിയെ പിടികൂടി

    മേനംകുളത്ത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതിയെ പിടികൂടി

    തിരുവനന്തപുരം: മേനംകുളത്ത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതിയെ പിടികൂടി. പള്ളിത്തുറ നെഹ്റു ജംഗ്ഷൻ മണക്കാട്ടുവിളാകം വീട്ടിൽ അപ്പൂസ് എന്നു വിളിക്കുന്ന വിവേക് (28) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

    കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം നടന്നത്. പള്ളിത്തുറ സ്വദേശിയായ ശ്രീജിത്തിനെ പ്രതി മർദ്ധിക്കുകയും കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മുൻ വിരോധമാണ് ആക്രമണത്തിന് കാരണം.

    സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴക്കൂട്ടം എസ്.എച്ച്. ഒ പ്രവീൺ ജെ.എസ്സ്, എസ്.ഐമാരായ മിഥുൻ, ഹാഷിം, സി.പി.ഒമാരായ സഫീർ, സജീവ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഈ കേസ്സിന് പ്രതി വിവേകിന് തുമ്പ പോലീസ് സ്‌റ്റേഷനിൽ പോക്സോ കേസ്സും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അടിപിടിക്കേസ്സ് ഉൾപ്പെടെ കേസ്സുകൾ നിലവിലുണ്ട്.

     

  • മദ്യപിച്ചു ചീത്ത വിളിക്കുന്നത് ചോദ്യം ചെയ്ത വീട്ടുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

    മദ്യപിച്ചു ചീത്ത വിളിക്കുന്നത് ചോദ്യം ചെയ്ത വീട്ടുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

    തിരുവനന്തപുരം: വീട്ടുകാരെ വീടു കയറി ആക്രമിച്ചയാളെ പോലീസ് പിടികൂടി. നേമം, വെള്ളായണിപറമ്പിൽ വീട്ടിൽ പറമ്പിൽ വീട് താമര അനി എന്നു വിളിക്കുന്ന അനിൽകുമാർ (50)നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്.

    മദ്യപിച്ച് സ്ഥിരമായി അസഭ്യം വിളിക്കുന്നത് ചോദ്യം ചെയ്ത അയൽവാസികളായ വീട്ടുകാരെയാണ് ഇയാൾ വീടു കയറി ആക്രമിച്ചത്. ആക്രമണത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് പിടികൂടിയത്.

    ഫോർട്ട് എ.സി.പി ഷാജി, നേമം എസ്.എച്ച്. ഒ രഗീഷ് കുമാർ, എസ്.ഐമാരായ ഉമേഷ്, വിപിൻ . പ്രസാദ്, വിജയൻ, എസ് സി.പി.ഒ ശ്രീകാന്ത്, സി.പി.ഒ ബിനീഷ്, ഹോംഗാർഡ് ജീവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.