തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് വിദ്യാര്‍ത്ഥിനിയെ നടുറോഡിൽ മര്‍ദ്ദിച്ച കേസിൽ രണ്ട് പ്രതികൾ റിമാൻഡിൽ. പ്ലാക്കീഴ് സ്വദേശി അരുൺ പ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയൻ എന്നിവരാണ് റിമാൻഡിലായത്.
മുടിവെട്ടിയ രീതിയെ കളിയാക്കിയതിന് പെൺകുട്ടി മര്‍ദ്ദിച്ചതിന് പിന്നാലെയാണ് ആക്രമിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി
ക്ലാസ് കഴിഞ്ഞ് ബസ്റ്റ് സ്റ്റോപ്പിലേക്ക് പോകുംവഴിയാണ് ഇന്നലെ വൈകീട്ട് നാലിന് ചേങ്കോട്ടുകോണം എസ് എൻ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയ്ക്ക് നാലംഗ ലംഘത്തിന്‍റെ മര്‍ദ്ദനമേറ്റത്.
മുടി വെട്ടിയതിനെ കളിയാക്കിയതിന് പിന്നാലെയുണ്ടായ വാക്കേറ്റമാണ് മര്‍ദ്ദനത്തിൽ കലാശിച്ചത്. ആൺകുട്ടിയാണെന്ന് കരുതിയാണ് ആക്രമിച്ചതെന്നാണ് പ്രതികളുടെ മൊഴി.