Search
Close this search box.

പരിശോധനയ്‌ക്കെത്തുന്നവരിൽ രണ്ടിലൊരാൾക്ക് കോവിഡ്;തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ഗുരുതരം

covid-19-kerala

തിരുവനന്തപുരം:പരിശോധനയ്‌ക്കെത്തുന്നവരിൽ രണ്ടിലൊരാൾക്ക് രോഗം എന്ന നിലയിൽ ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി. കേരളത്തിലെ ഏറ്റവും ഉയർന്ന ടി.പി.ആർ. നിരക്കും തിരുവനന്തപുരത്ത്്. 48 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആശുപത്രികളും കോളേജുകളുമുൾപ്പെടെ ജില്ലയിൽ 35 കോവിഡ് ക്ലസ്റ്ററുകളായി. ഏഴ് സി.എഫ്.എൽ.ടി.സികളും തുറന്നു.മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ചൊവ്വാഴ്ച മാത്രം ജില്ലയിൽ 6911 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ സ്ഥിരീകരിച്ചതിൽ ഉയർന്ന കണക്കാണിത്. 10 ദിവസത്തിനുള്ളിൽ 38260 പേർക്കാണ് രോഗബാധയുണ്ടായത്.

 

നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ മന്ത്രി ജി.ആർ. അനിൽ, മന്ത്രി ആന്റണി രാജു എന്നിവർ പങ്കെടുത്ത ഉന്നതതലയോഗത്തിൽ തീരുമാനമെടുത്തു. കോവിഡ് വ്യാപന നിരക്ക് പ്രതിദിനം ഉയർന്നുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂട്ടം കൂടുന്നതുൾപ്പെടെ ഒഴിവാക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിവാഹ, മരണാനന്തര ചടങ്ങുകൾക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കും. പങ്കെടുക്കുന്നവരുടെ എണ്ണം 50 ൽ കൂടാതിരിക്കാൻ പോലീസ് നിരീക്ഷണം കർശനമാക്കാനും യോഗം തീരുമാനിച്ചു.

 

അനാവശ്യ യാത്രകൾ ഒഴിവാക്കണം. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്ക് അനുവദിക്കില്ല. ടി.പി.ആർ. നിരക്ക് 48 ശതമാനമായി ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്ന് മന്ത്രിമാർ നിർദേശിച്ചു. ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മേയർ ആര്യാ രാജേന്ദ്രൻ, പോലീസ് കമ്മിഷണർ, റൂറൽ പോലീസ് സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ, റവന്യൂ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!