തിരുവനന്തപുരം : കല്ലാട്ടുമുക്ക് റോഡിൽ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഒരു ദിശയിലേക്കായിരിക്കും വാഹനങ്ങൾ തിരിച്ചുവിടുക. ഗതാഗത നിയന്ത്രണത്തിനായി രണ്ട് പോയിന്റുകളിലായി ട്രാഫിക് വാർഡൻമാരെയും നിയോഗിക്കുമെന്ന് ട്രാഫിക് അധികൃതർ അറിയിച്ചു.മണക്കാട്-കല്ലാട്ടുമുക്ക്-അമ്പലത്തറ വഴി തിരുവല്ലത്തേക്കും കുമരിച്ചന്ത ബൈപ്പാസിലേക്കും വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ഇതേ റൂട്ടിൽ തിരികെയും വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. സ്‌കൂൾവാഹനങ്ങൾക്കും ഈ മേഖലയിലെ ആശുപത്രികളിലേക്കുള്ള വാഹനങ്ങൾക്കും കടന്നുപോകാവുന്ന തരത്തിൽ ആവും താത്കാലിക ഗതാഗത പരിഷ്‌കരണം. ഇതുസംബന്ധിച്ച് ബുധനാഴ്ച തീരുമാനമെുക്കും.വെള്ളക്കെട്ട് കൂടുതലുള്ള കല്ലാട്ടുമുക്ക് ഭാഗത്തെ കുഴികളിൽപ്പെട്ട് ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. കാറുകൾ, ഓട്ടോറിക്ഷകൾ എന്നീ വാഹനങ്ങളും വെള്ളത്തിൽ പാതി മുങ്ങിപ്പോകേണ്ട സ്ഥിതിയുമാണുള്ളത്.