ആറര വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് ആറ് വർഷം കഠിന തടവും 30,000 രൂപ പിഴയും

court.jpg.image.845.440

തിരുവനന്തപുരം : ആറര വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും. കാഞ്ഞിരംകുളം ലൂർദ്ദിപുരം ചാണിവിള വീട്ടിൽ കാർലോസ് (55)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.2021 ആഗസ്റ്റ് മുപ്പത് രാവിലെ ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺക്കുട്ടിയുടെ വീട് വൃത്തിയാക്കാനാണ് പ്രതി വന്നത്.ഈ സമയം വീട്ടിൽ പെൺക്കുട്ടിയും അമ്മുമ്മയും മാത്രമാണുണ്ടായിരുന്നത്. അമ്മുമ്മ അടുക്കളയിൽ നിൽക്കുന്ന സമയത്ത് പ്രതി കുട്ടിയെ പീഡിപ്പിക്കുന്നതിനായി മറ്റൊരു മുറിയിലേക്ക് കൊണ്ട് പോയി. പീഡിപ്പിക്കാൻ ശ്രമിക്കവെ കുട്ടി ബഹളം വെച്ച് അമ്മുമ്മയുടെ അടുത്തേക്ക് ഓടി പോയി കാര്യം പറഞ്ഞു. അമ്മുമ്മ ഉടനെ സംഭവത്തെ കുറിച്ച് പ്രതിയോട് ചോദിക്കുകയും പ്രതിയെ മർദ്ദിക്കുകയും ചെയ്തു.തുടർന്ന് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.എം.മുബീന ഹാജരായി. പിഴ തുക ഇരയായ കുട്ടിക്ക് നൽകാൻ കോടതി ഉത്തരവിൽ പറയുന്നുണ്ട്. പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിക്കുകയും 15രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി.കാഞ്ഞിരംക്കുളം എസ് ഐ ഈ.എം.സജിറാണ് കേസ് അന്വെഷിച്ച് കുറ്റപത്രം ഫയൽ ചെയതത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular