പാറശാല: രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 20 ലക്ഷം രൂപയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് രാമനാഥപുരം ജില്ലയില്‍ മണലൂര്‍ മേല കണ്ണിശേരിവീട്ടില് രാജ പ്രവീണ്‍ കുമാര്‍ (24) നെയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടിന് കൊറ്റാമത്ത് അമരവിള എക്സൈസ് റേഞ്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.
രേഖകളില്ലാതെ ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വോള്‍വോ ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ ബാഗില്‍ നിന്നുമാണ് പണം കണ്ടെടുത്തത്. തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ വ്യക്തിക്ക് വേണ്ടി കൊണ്ടുവന്നതാണ് ഈ പണം എന്നാണ്
യുവാവ് എക്സൈസിനോട് പറഞ്ഞത്. എക്സൈസ് ഇന്‍സ്പെക്ടര്‍ വിനോജ്,അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ബിനോയ്, മധു,വിജയകുമാര്‍,സിഇഓമാരായ നിശാന്ത്, രാജേഷ്, അരുണ്‍ എന്നിവർ അടങ്ങിയ സംഘമാണ് പണം പിടികൂടിയത്.