തിരുവനന്തപുരം: കണ്ടല ബാങ്കിൽ നിന്ന് സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്‍റുമായ എൻ ഭാസുരാംഗൻ ബെനാമി പേരിൽ 51 കോടി രൂപ വായ്പ തട്ടിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.
തിരിച്ചടവ് മുടങ്ങിയ ഈ വായ്പയുടെ വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി.
അറസ്റ്റിലായ മകൻ അഖിൽ ജിത്ത് കണ്ടലയിൽ നിന്ന് ലക്ഷങ്ങൾ ലോൺ എടുത്ത് വിവിധ കമ്പനികളിൽ നിക്ഷേപിച്ചെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.