നാലരക്കോടി രൂപ വിലമതിക്കുന്ന വസ്തു തട്ടിപ്പ്; ശാസ്തമംഗലം സബ് രജിസ്ട്രാർ അറസ്റ്റിൽ

IMG_20260210_132841_(1200_x_628_pixel)

തിരുവനന്തപുരം: ജവഹർനഗറിലെ കോടികളുടെ വസ്തു തട്ടിപ്പ് കേസിൽ അറസ്റ്റ്.

നാലരക്കോടിയോളം രൂപ വിലമതിക്കുന്ന വീടും സ്ഥലവും വ്യാജ രേഖകൾ ഉപയോഗിച്ച് കൈക്കലാക്കിയ സംഭവത്തിൽ ശാസ്തമംഗലം സബ് രജിസ്ട്രാർ കെ.എസ്. ലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കള്ളിക്കാട് സ്വദേശിനിയായ ലക്ഷ്മി കേസിലെ ഒൻപതാം പ്രതിയാണ്.വിദേശത്ത് താമസിക്കുന്ന ജവഹർ സ്വദേശി ഡോറയുടെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് സ്ഥലവും വീടുമാണ് കഴിഞ്ഞ ജനുവരിയിൽ വ്യാജ ആധാരം തയ്യാറാക്കി പ്രതികൾ കൈവശപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി.

ഡോറയുടെ വളർത്തുമകളാണെന്ന വ്യാജേന മണക്കാട് പുതുപറമ്പിൽ വീട്ടിൽ മെറിൻ ജേക്കബിന്റെ പേരിൽ വസ്തു ധനനിശ്ചയം നടത്തി. പിന്നീട് മരുതംകുഴി സ്വദേശി ചന്ദ്രസേനന് വിലയാധാരം എഴുതിക്കൊടുക്കുകയായിരുന്നു.വ്യാജ പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും പ്രതികൾക്ക് സൗകര്യം ഒരുക്കുന്നതിനും ലക്ഷ്മി സജീവമായി ഇടപെട്ടുവെന്നാണ് അന്വേഷണ കണ്ടെത്തൽ.

പ്രതികളുടെ തിരിച്ചറിയൽ കാർഡുൾപ്പെടെ വ്യാജമായി ഹാജരാക്കിയാണ് പ്രമാണത്തിൽ ഒപ്പിട്ടത്. ഇതിനായി ലക്ഷ്മി ഇവർക്ക് സൗകര്യം ഒരുക്കിക്കൊടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!