തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധസമരവുമായി ബന്ധപ്പെട്ട് ലത്തീൻ പള്ളികളിൽ സർക്കുലർ വായിച്ചു. റോഡുപരോധവും പ്രതിഷേധ പരിപാടികളും വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ടാണ് പള്ളികളിൽ ഇന്ന് പ്രത്യേക സർക്കുലർ വായിച്ചത്. അതിരൂപതയുടെ ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ അനുഭാവപൂർവം പരിഗണിച്ചില്ലെന്നും ഒന്നും ചെയ്യാതെ എല്ലാം ചെയ്‌തെന്നു പറയുന്നുവെന്നും സർക്കുലറിൽ അതിരൂപത വ്യക്തമാക്കി.
‘തീര ജനതയുടെ നിലവിളി അധികാരികൾ കേൾക്കുന്നില്ല. മനുഷ്യോചിതമല്ലാത്ത ജീവിത സാഹചര്യത്തിലുളളവരെ മാറ്റി പാർപ്പിക്കുന്നില്ല. ഇത് മനുഷ്യനിന്ദ, ദൈവനിന്ദ, പൈശാചികത. തീരം നഷ്ടപെടുന്നത് പറയുമ്പോൾ ആഗോള താപനമെന്ന് പറയും. തീര ശോഷണമില്ലാത്തിടത്ത് ആഗോള താപനമില്ല’- സർക്കുലറിൽ പറഞ്ഞു.