കഴക്കൂട്ടം: കേരള പിറവി ദിനമായ നവംബർ ഒന്നു മുതൽ എലിവേറ്റഡ് ഹൈവേയിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ ഓടിച്ചു തുടങ്ങും എന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. ദേശീയ പാത ഉദ്യോഗസ്ഥരും ഹൈവേയുടെ കരാർ എടുത്തിട്ടുള്ള കമ്പനി പ്രതിനിധികളുമായി നടന്ന ചർച്ചയിൽ ആണ് തീരുമാനം. ഹൈവേയുടെ പണി അവസാന ഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ മേൽപാലത്തിന്റെ പണി പൂർത്തിയാകും എന്നാൽ അടിപ്പാതയുടെ നിർമാണം പൂർത്തിയായിട്ടില്ല. ഒരു മാസത്തിനകം അടിപ്പാതകളും സഞ്ചാര യോഗ്യമാകും എന്നാണ് കരാർ എടുത്ത കമ്പനി അറിയിച്ചിട്ടുള്ളത്. ആറ്റിൻകുഴിയിൽ തുടങ്ങി കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കു സമീപം അവസാനിക്കുന്ന ഹൈവേക്കു 2.72 കിലോമീറ്റർ നീളം ഉണ്ട്.