തിരുവനന്തപുരം:ലിംഗനീതി,ആരോഗ്യം,വിദ്യാഭ്യാസം,വിശപ്പ് രഹിത നഗരം, കുടിവെള്ളം എന്നിവയ്‌ക്ക് മുൻതൂക്കം നൽകി നഗരസഭയുടെ ബഡ്‌ജറ്റ് ഡെപ്യൂട്ടി മേയർ പി.കെ. രാജു അവതരിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായി എച്ച്.ഐ.വി ബാധിതർക്ക് വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് 1.5 കോടി മാറ്റിവച്ചത് ശ്രദ്ധേയമായി. സൗജന്യ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടലുകൾക്ക് 2 കോടി വകയിരുത്തി.ജനറൽ ആശുപത്രി,ഫോർട്ട്,തൈക്കാട്,നേമം എന്നീ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പകാർക്കും സൗജന്യ ഭക്ഷണം നൽകുന്നതിനും 2 കോടി മാറ്റിവച്ചു. 1356 കോടി ചെലവ് പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റിൽ 1628 കോടി വരവും 272 കോടി മിച്ചവുമുണ്ട്.