തിരുവനന്തപുരം : വിഴിഞ്ഞം-പാരിപ്പള്ളി ഔട്ടർ റിങ് റോഡിന് സ്ഥലമേറ്റെടുക്കാൻ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള നാല് യൂണിറ്റുകൾ കളക്ടറേറ്റിൽനിന്ന് ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചത് ഒരു യൂണിറ്റ് മാത്രം.ഓരോ തഹസിൽദാർമാരുടെ കീഴിൽ 15 വീതം ഉദ്യോഗസ്ഥരുമായി തിരുവനന്തപുരം, നെടുമങ്ങാട്, കാട്ടാക്കട, ചിറയിൻകീഴ് എന്നിങ്ങനെ നാല് യൂണിറ്റ് വേണമെന്നാണ് ആവശ്യപ്പെട്ടത്. സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ 12 ജീവനക്കാരുൾപ്പെടുന്ന യൂണിറ്റ് രൂപവത്കരിച്ചാണ് സർക്കാർ ഉത്തരവായത്. ഇതിനായി നിലവിൽ ജോലികളിലുള്ള ഉദ്യോഗസ്ഥരെ റിങ് റോഡിനായി മാറ്റണമെന്നും പറയുന്നു.


