വട്ടപ്പാറ : തിരുവനന്തപുരം സ്വദേശിനിയായ 45 കാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രം പകർത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. കന്യാകുളങ്ങര കൊച്ചാലുംമൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അൻസർ(30) ആണ് അറസ്റ്റിലായത്.
മൂന്നുവർഷം മുൻപ് സമൂഹമാധ്യമം വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്. പീഡനത്തിനുശേഷം യുവതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുെമന്ന് ഭീഷണിപ്പെടുത്തി പലപ്പോഴായി ഇവരിൽനിന്ന് 12 ലക്ഷം രൂപയും 19 പവൻ ആഭരണവും കാറും തട്ടിയെടുത്തു എന്നതാണ് കേസ്.
വിവാഹിതനായ പ്രതി സമാനരീതിയിൽ പല സ്ത്രീകളിൽനിന്നു പണം തട്ടിയെടുത്തതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.